www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1754) Mostreaded (1613) Crime (1373) National (1193) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നാറിലും ഹണിമൂൺ കൊലപാതകം; 2006ൽ നടന്ന സംഭവം ഇങ്ങനെ

Share it:



ഇടുക്കി: ഹണിമൂൺ ട്രിപ്പിനിടെ മേഘാലയയിൽ നവ വരനെ, വധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതേസമയം രണ്ട് പതിറ്റാണ്ട് മുമ്പ് സമാനമായ സംഭവം ഇടുക്കി മൂന്നാറിലും നടന്നിരുന്നു. 

2006ലാണ് ചെന്നൈ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. വിദ്യാലക്ഷ്മി എന്ന 24 കാരി അനന്തരാമനെന്ന 30 കാരനെ 2006 ജൂണ്‍ 18 ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

മേഘാലയയില്‍ ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവന്‍ശിയെ ഭാര്യ സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് 11-ാം ദിവസമാണെങ്കില്‍ അനന്തരാമനെ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയതും വിവാഹം കഴിഞ്ഞ് 11-ാം ദിവസമായിരുന്നു എന്നതാണ് മറ്റൊരു സാമ്യം.

വിദ്യാലക്ഷ്മിയും മറ്റൊരു പ്രതിയായ ആനന്ദും ഒമ്പതാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. പണക്കാരിയായ വിദ്യാലക്ഷ്മിയെ പണമില്ലാത്ത ആനന്ദുമായി വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. വിദ്യാലക്ഷ്മിക്ക് വീട്ടുകാര്‍ നടത്തിയ വിവാഹം കഴിക്കാതിരിക്കാനും പറ്റിയില്ല. 

അതിനാല്‍ വിവാഹത്തിനു ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം ഒന്നിച്ചു ജീവിക്കാമെന്ന് ഇരുവരും തീരുമാനം എടുത്തു. വിവാഹശേഷം ചെന്നൈയില്‍ നിന്ന് ഗുരുവായൂരിലെത്തിയ അനന്തരാമനും വിദ്യാലക്ഷ്മിയും മധുവിധുവിന് മൂന്നാറിലെത്തി. 2006 ജൂണ്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. 

പിന്നാലെ വിദ്യാലക്ഷ്മിയുടെ കാമുകന്‍ ആനന്ദും സുഹൃത്ത് അന്‍പുരാജും മൂന്നാറിലെത്തി. ആനന്ദും സുഹൃത്ത് അന്‍പുരാജും വിദ്യാലക്ഷ്മിയുമായി ഗൂഢാലോചന നടത്തി കുണ്ടളയിലെ വിജനമായ സ്ഥലത്തുവച്ച് ജൂണ്‍ 18 ന് അനന്തരാമനെ ക്യാമറയുടെ നൈലോണ്‍ വള്ളി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് കേസ്.

രണ്ട് മലയാളി യുവാക്കള്‍ തങ്ങളെ ആക്രമിച്ച് അനന്തരാമനെ കൊലപ്പെടുത്തി എന്നാണ് വിദ്യാലക്ഷ്മി പൊലീസിനോട് പറഞ്ഞത്. ഇത് തുടക്കത്തില്‍ പൊലീസ് വിശ്വസിക്കുകയും ചെയ്തു. തന്‍റെ മൊബൈലിനു മൂന്നാറില്‍ റേഞ്ച് ഇല്ലാത്തതിനാല്‍ ആനന്ദ് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ അന്‍പഴകന്‍റെ മൊബൈല്‍ കടംവാങ്ങിയിരുന്നു.

ഈ മൊബൈലിലേക്ക് ഇന്‍ കുണ്ടള ലേക് എന്ന വിദ്യാലക്ഷ്മിയുടെ എസ്എംഎസ് എത്തി. ഇതാണ് നിര്‍ണായകമായ തെളിവ് ആയി മാറിയത്. കൊലപാതകത്തിനുള്ള ക്ഷണമായിരുന്നു എസ്എംഎസ്. വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും അന്‍പുരാജിനു ജീവപര്യന്തം തടവുമാണ് തൊടുപുഴ കോടതി ശിക്ഷ വിധിച്ചത്.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

അമ്പട മൂർഖാ...... കട്ടപ്പന നഗരത്തിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ... വീഡിയോ



Share it:

Idukki

Post A Comment: