കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതിചേർത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്‌തു. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സസ്പെന്‍റ്ചെയ്തത്.
നേരത്തെ, കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തി.
ഏറെ ഗൗരവമുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പൊലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2022ൽ ഒരു കേസിൽ അറസ്റ്റിലായ ബിന്ദുവിന് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. അന്നുമുതല്‍ ഈ പൊലീസുകാര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഇടക്കിടെ എത്തിയതായും നടത്തിപ്പുകാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ നടത്തിപ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാണ് ഇതോടെ പുറത്തു വരുന്നത്.
കൂടുതൽ അന്വേഷണത്തിനു ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസമാണ് മലപ്പറമ്പിലെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും പിടികൂടിയത്.
വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ ഒൻപത് പേരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഇവരുടെ കേന്ദ്രത്തിൽ ഇടപാടുകാർ എത്തിയിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം 20-25 പേർ വരെ എത്തിയിരുന്നതായും പൊലീസ് വിവരം നൽകി.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
അമ്പട മൂർഖാ...... കട്ടപ്പന നഗരത്തിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ... വീഡിയോ
Post A Comment: