കോഴിക്കോട്: മലാപ്പറമ്പ് ഇയപ്പാടിയിൽ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനാശാസ്യ സംഘത്തെ തേടി ഇടപാടുകാർ എത്തിയിരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും. കഴിഞ്ഞ ദിവസമാണ് ഇവിടെ പൊലീസ് നടത്തിയ റെയ്ഡിൽ സംഘം കുടുങ്ങിയത്.
നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശിനി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശിനി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയാണ് ആറിന് നടക്കാവ് പൊലീസ് പിടികൂടിയത്.
സ്ഥിരം ഇടപാടുകാർക്കായി പ്രതികൾ വാട്‌സാപ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു. ഇവർ താൽപര്യമുള്ളവരെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നുമുണ്ടായിരുന്നു. ആവശ്യക്കാർക്ക് വാട്‌സാപ്പിൽ ലൊക്കേഷൻ അയച്ചു നൽകും.
സ്ഥലത്തെത്തിയാൽ ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടക്കണം. ആശുപത്രിക്ക് സമീപത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആശുപത്രിയിൽ രോഗികൾക്ക് ഒപ്പമെത്തുന്നവരും ഇവരുടെ ഇടപാടുകാരായിരുന്നു.
സംഘത്തിന് വേറെയും ബ്രാഞ്ചുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പാണ് ഇവർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. സമീപവാസികൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാണിഭ സംഘം പിടിയിലാകുന്നത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: