www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1374) National (1196) Entertainment (829) world (426) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി; 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Share it:



മംഗളൂരു: അബദ്ധത്തിൽ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്. ഇവന്‍റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്‍റെ ദാരുണാന്ത്യത്തിന് കാരണമായത്.  കുട്ടിയുടെ പിതാവായ ഇയാൾ വലിച്ചിട്ട് ഉപേക്ഷിച്ച ബീഡിക്കുറ്റിയാണ് കുട്ടി വായിലാക്കിയത്. 

സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. മംഗളൂരുവിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. 

ജൂണ്‍ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചത്. പിന്നാലെ ദമ്പതികള്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്.

കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധനങ്ങളില്‍ പിടിക്കാനും ശ്രമിക്കുന്നതിനാല്‍ സാധനങ്ങള്‍ പ്രത്യേകിച്ച് ബീഡിക്കുറ്റി അലക്ഷ്യമായി എറിയരുതെന്ന് ഭര്‍ത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും ഭര്‍ത്താവിന്‍റെ അശ്രദ്ധമായ പെരുമാറ്റമാണ് കുഞ്ഞിന്‍റെ ജീവന്‍ പോകാന്‍ കാരണമായതെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇറാനെ കാത്തിരിക്കുന്നത് വൻ നാശമോ ?

ജറുസലേം: കീഴടങ്ങാനുള്ള അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകും. സംഘർഷം ആറാം ദിവസത്തേക്ക്  നീണ്ടതോടെയാണ് കൂടുതൽ ശക്തമായി പോരടിക്കാനുള്ള ഇറാന്‍റെ നീക്കം. 

ഖമീനിയുടെ വിശ്വസ്തർ അടക്കം ഇറാന്‍റെ ഭരണ മേധാവികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പോരാട്ടത്തിൽ നിന്നു പിൻമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീണ്ടും ഇറാൻ പോരാടാൻ ഉറച്ചതോടെ അമേരിക്കയും ബ്രിട്ടണും അടക്കം നേരിട്ട് പോർമുഖത്തേക്ക് ഇറങ്ങുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

അതേസമയം പോരാട്ടം കനത്തിൽ ഇറാന് കനത്ത നാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പോരാട്ടം തുടങ്ങിയാൽ അറബ് രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന ഇറാന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച്ച. ഇറാനെതിരായ ആക്രമണത്തെ ലോക രാജ്യങ്ങൾ എതിർക്കാതിരുന്നതും തിരിച്ചടിയായി. അമേരിക്കയും ബ്രിട്ടണും പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്‍റെ നഷ്ടം വലുതാകുമെന്നും കണക്കാക്കപ്പെടുന്നു. 

നിലവിൽ ഇസ്രയേൽ പോർ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമടക്കം വലിയ നാശം വന്നിട്ടുണ്ട്. 

ആൾ നാശവും വലുതാണ്. പോരാട്ടം തുടർന്നാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ഇറാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്നുമുണ്ട്. 


Share it:

National

Post A Comment: