ചെന്നൈ: തമിഴ്നാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണ് മരിച്ചത്. ദീപിക ഏഴ് മാസം ഗർഭിണിയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.
വളകാപ്പിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. മധുരവോയൽ- താമ്പരം ബൈപ്പാസ് റോഡ് വഴി മധുരയിലേക്ക് പോകവെ പെട്രൊൾ പമ്പിൽ നിന്നും ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മാതാവും കാർ ഡ്രൈവറും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇടിച്ച കാറിന്‍റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു
ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്.
ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി.
Post A Comment: