ഒഡീഷ: സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ മന്ത്രവാദിയെ കൊന്ന് കൊലപ്പെടുത്തി ഒരു കൂട്ടം സ്ത്രീകൾ. ഒഡീഷയിലാണ് സംഭവം നടന്നത്. 60 കാരനായ കംബി മാലിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗജപതി ജില്ലയിലെ കുയ്ഹുരു ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ എട്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മാലികിന്‍റെ വീട്ടിൽ ആരുമില്ലാതിരുന്ന ജൂൺ രണ്ടിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കുടുംബം തിരിച്ചെത്തിയപ്പോൾ മാലികിനെ കാണാനില്ലായിരുന്നു.
പരിസരത്തൊക്കെ അന്വേഷിച്ച ശേഷം ഇവർ മൊഹാന പൊലീസ് സ്‌റ്റേഷനിലെത്തി മാലികിനെ കാണാനില്ലെന്ന് കാട്ടി പരാതിനൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിൽനിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള കാട്ടുപ്രദേശത്ത് മരിച്ച നിലയിൽ മാലികിനെ കണ്ടെത്തുകയായിരുന്നു.
പാതിവെന്ത നിലയിലായിരുന്ന മൃതദേഹം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒരു സ്‌തീ കുറ്റസമ്മതം നടത്തിയത്. താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം മാലിക് തന്നെ പീഡിപ്പിച്ചതായും അതിന്‍റെ പ്രതികാരമായാണ് അയാൾ വീട്ടിൽ ഒറ്റയ്ക്കായ സമയത്ത് താൻ അയാളെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
വീടിന്‍റെ വരാന്തയിൽ ഉറങ്ങുകയായിരുന്നു മാലികിനെ മൂർച്ചയേറിയ ആയുധംകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത് എന്നാണ് യുവതിയുടെ മൊഴി. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് മാലികിന്‍റെ മൃതദേഹം ഇത്രയുംദൂരം കൊണ്ടിടാൻ കഴിയില്ല എന്ന തിരിച്ചറിവാണ് പൊലീസിനെ കൂട്ടുപ്രതികളിലേക്ക് എത്തിച്ചത്.
കാലങ്ങളായി ഗ്രാമത്തിലെ സ്ത്രീകളെ മാലിക് ഉപദ്രവിച്ചുവന്നിരുന്നതായാണ് വിവരം. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാൾ പ്രധാനമായും ഉപദ്രവിച്ചിരുന്നത്. ആരും ഇല്ലാത്ത സമയത്ത് വീട്ടിൽക്കയറി വരെ മാലിക് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. നിരവധി തവണ താക്കീത് നൽകിയിട്ടും മാലിക് തന്‍റെ സ്വഭാവം മാറ്റാൻ തയ്യാറായില്ല.
മാത്രമല്ല, മാലിക് ചില മന്ത്രവാദ പ്രവൃത്തികളിലും ഏർപ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവർ ഇയാളെ കൂടുതൽ എന്തെങ്കിലും പറയാനോ ചെയ്യാനോ ഭയപ്പെട്ടിരുന്നു. പേടിയും അപമാനവും കാരണം ആരും ഇയാൾക്കെതിരെ പൊലീസിൽ പരാതിനൽകിയിരുന്നില്ല. സഹികെട്ടാണ് സ്ത്രീകൾ ഇത്തരമൊരു കടുംകൈയ്ക്ക് മുതിർന്നതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
കട്ടപ്പനയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പ്.... വീഡിയോ കാണാം..
Post A Comment: