ചെന്നൈ: കടലിന്‍റെ അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന ഓർ മത്സ്യത്തെ തമിഴ്നാട് തീരത്ത് കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ വലയിൽ മത്സ്യം കുടുങ്ങുകയായിരുന്നു. മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നതായിട്ടാണ് റിപ്പോർട്ട്.
സമുദ്രോപരിതലത്തിലെത്തിയപ്പോഴാണ് മത്സ്യം വലയിൽ കുടുങ്ങിയത്. സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3200 അടിവരെ താഴ്ച്ചയിലാണ് ഈ മത്സ്യങ്ങൾ ജീവിക്കുന്നത്. കടലിനടിയിൽ ശക്തമായ ഭൂകമ്പമോ അഗ്നിപർവത സ്ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇവ ജലോപരിതലത്തിൽ എത്തുന്നതെന്ന് പഴമക്കാർ പറയുന്നു.
2011ൽ ഫുക്കുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുമ്പ് രണ്ട് വർഷങ്ങളിൽ ഡസൻ കണക്കിന് ഓർ മത്സ്യങ്ങൾ തീരത്ത് വന്നടിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഈ വിശ്വാസത്തിന് ആക്കം കൂടിയത്.
എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ അടിത്തറയില്ലെന്ന് വിദഗ്ദർ പറയുന്നു. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യ കാരണങ്ങളോ കാരണം ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുമെന്നാണ് ശാസ്ത്രീയമായി വിദഗ്ദർ വിലയിരുത്തുന്നത്.
Doomsday fish have been found in Tamil Nadu, India. pic.twitter.com/MQWurkE9ZN
— ಸನಾತನ (@sanatan_kannada) May 31, 2025
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: