ലക്‌നൗ: മൂന്ന് വയസുള്ള മകൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മൂന്നു വയസുകാരനായ മകന്‍ അയാന്‍ഷ് ജയ്സ്വാള്‍ ഷോക്കേറ്റ് മരിച്ചതറിഞ്ഞ് പിതാവ് വിഷ്ണു കുമാര്‍ ജയ്സ്വാള്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ കാറിടിച്ച് പിതാവ് അപകടത്തില്‍പ്പെട്ടു.
വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ പിതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മൂന്ന് വയസുള്ള അയാന്‍ഷ് ജയ്സ്വാള്‍ മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരണവാര്‍ത്ത അറിഞ്ഞ ഉടനെ പിതാവ് വിഷ്ണു കുമാര്‍ ജയ്സ്വാള്‍ അവരുടെ ഗ്രാമമായ റസുലാബാദിലേക്ക് പുറപ്പെട്ടെങ്കിലും അപകടത്തില്‍പ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിഷ്ണു കുമാര്‍ ജയ്സ്വാളിനെ ഇടിച്ച വാഹനം ഇതുവരെയും കണ്ടത്താനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു
ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്.
ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി.
Post A Comment: