ടെഹ്റാൻ: ലൈവ് വാർത്താ അവതരണത്തിനിടെ ഇറാനിലെ ഔദ്യോഗിക വാർത്താ ചാനലിനു നേരെ ഇസ്രയേൽ ആക്രമണം. സ്ഫോടനം നടന്നതിനു പിന്നാലെ അവതാരിക ഇറങ്ങി ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നു.
ഇറാന്‍റെ ഔദ്യോഗിക വാർത്താ ചാനലായ ഐആര്‍ഐബി ടെലിവിഷന്‍ സ്ഥാപനത്തിന്‍റെ ആസ്ഥാനത്തിനു നേര്‍ക്കാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ടെഹ്റാനിൽ നിന്നും ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ടെഹ്റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു. അതിനിടെ ഇറാന്‍ തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രണം നടത്തുന്നതായുള്ള വാര്‍ത്തകളാണ് വരുന്നത്.
ടെല്‍ അവീവിലെ താമസക്കാരോടു ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. നഗരത്തിലെ പ്രധാനപ്പെട്ട ഭരണ കേന്ദ്രങ്ങളെല്ലാം തങ്ങള്‍ ഉടന്‍ ആക്രമിക്കും.
ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങള്‍ അവിടെനിന്നു ഒഴിഞ്ഞുപോയാല്‍ പിന്നാലെ ആക്രമിക്കുമെന്നായിരുന്നു നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്.
IsraeI has attacked Iran state TV while they were live on the air pic.twitter.com/5smbw2CVFs
— 🅹🅾️🅴🆈աrecκ ☭ (@joeywreck) June 16, 2025
Join Our Whats App group
Post A Comment: