ലക്‌നൗ: സ്വന്തം പ്രായം തുറന്നു പറയാൻ മടിയുള്ളവർ സമൂഹത്തിൽ ഏറെയുണ്ട്. സോഷ്യൽ മീഡിയയിൽ ഡേറ്റ് ഓഫ് ബർത്ത് ഓപ്ഷൻ ഹൈഡ് ചെയ്‌തിടുന്നതും പ്രായം ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ആന്‍റിയെന്ന് വിളിച്ചതിന് പൊതുസ്ഥലത്തിട്ട് തല്ലുകയെന്ന് പറഞ്ഞാൽ അതൽപ്പം കടന്ന കൈയായി പോയെന്നേ പറയേണ്ടതുള്ളു.
ഉത്തർപ്രദേശിലാണ് അസാധാരണ സംഭവം നടന്നിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെ മാര്‍ക്കറ്റില്‍ വച്ച് ആന്‍റിയെന്ന് വിളിച്ച അജ്ഞാതയായ പെണ്‍കുട്ടിയെയാണ് 40 കാരി ആക്രമിച്ചത്. എത്തായിലെ ബാബുഗഞ്ജ് മാര്‍ക്കറ്റില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങുന്നതിനിടെ സ്ത്രീയെ പെണ്‍കുട്ടി ആന്‍റി എന്ന് വിളിച്ചതും ഇവര്‍ കുട്ടിയെ തല്ലുകയായിരുന്നു.
यूपी के एटा में आंटी कहने पर भड़की महिला, करवा चौथ की खरीददारी छोड़ बाल पकड़कर पीटा#UttarPradesh pic.twitter.com/yIr9werUzW
— Hindustan (@Live_Hindustan) November 3, 2020
പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിച്ചിട്ടായിരുന്നു മര്‍ദ്ദനം. അടുത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളും അടിക്കാന്‍ ഒപ്പം കൂടി. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. വനിതാ പൊലീസ് ഇടപെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള തല്ല് അവസാനിച്ചത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: