രാജ്യം കോവിഡ് മുക്തമാണെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോഭ് ഉൻ അവകാശപ്പെടുന്നത്. എന്നാൽ രാജ്യത്ത് രോഗബാധിതരെ രഹസ്യ അറയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയാണെന്ന ആക്ഷേപം ഉയരുന്നു. രാജ്യത്തെ ആക്‌റ്റിവിസ്റ്റുകളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈറസിന്‍റെ ലക്ഷണങ്ങളുള്ള ആളുകളെ ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെടുത്തുന്നുവെന്നും കോവിഡ് ഇരകളുടെ മൃതദേഹങ്ങൾ അധികൃതർ കത്തിച്ചുവെന്നും ആക്ടിവിസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്.
തനിക്ക് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചൈനീസ് അതിർത്തിക്ക് അടുത്തുള്ള ക്യാമ്പുകളിൽ രോഗികൾ ദുരിതം അനുഭവിക്കുന്നു എന്ന് സിയോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽപ്പിങ് ഹാൻഡ്‍സ് കൊറിയ എന്ന ലാഭരഹിത സംഘടന നടത്തുന്ന ആക്ടിവിസ്റ്റ് ടിം പീറ്റേഴ്‌സ്, സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞത്. സ്ഥിതിഗതികൾ അതീവ ഗുരുതരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികളുടെ കുടുംബങ്ങളാണ് തങ്ങളുടെ ബന്ധുക്കൾ മരിക്കാതിരിക്കാൻ രഹസ്യ ക്യാമ്പുകളുടെ അരികിൽ എത്തി ആവശ്യമായ ഭക്ഷണവും, മരുന്നുകളും അവർക്ക് എത്തിച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗം ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ അധികൃതർ കത്തിച്ചുവെന്നാണ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള മറ്റൊരു മനുഷ്യാവകാശ പ്രവർത്തകൻ പറയുന്നത്. 'കേന്ദ്ര പരിശോധനാ അധികൃതർ എല്ലാ മൃതദേഹങ്ങളും കത്തിച്ചു. താമസക്കാർ വളരെ ആശങ്കയിലാണ്' എന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: