മല്ലപ്പള്ളി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ താരമാണ് ഒരു വനിതാ സ്ഥാനാർഥി. വോട്ട് ചെയ്യാൻ മല്ലപ്പള്ളിക്ക് പോയാലോ എന്ന ക്യാപ്ഷനോടെയാണ് സ്ഥാനാർഥിയായ വനിതയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. വിബിത ബാബുവാണ് കേരളം മുഴുവൻ വൈറലായത്. കോവിഡ് കാലത്ത് പ്രചാരണം സാമുഹ്യമാധ്യമങ്ങളിൽ അലയടിക്കുമ്പോളാണ് വിബിതയും ശ്രദ്ധ നേടിയത്.
ലുങ്കിയുടുത്തും മോഡേൻ വേഷത്തിലുമുള്ള വിബിതയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തി. നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണെന്ന് വിബിത പറയുന്നു. അതിനെ വിമർശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്‍റെ ചിത്രങ്ങൾ പലരും അയച്ചു തന്നു. നമ്മൾ പുതിയകാലത്ത് മത്സരിക്കുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളണമെന്നും തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത പറഞ്ഞു.കുന്നന്താനം മുല്ലക്കൽ ബാബു തോമസിന്‍റെയും വത്സമ്മയുടെയും മകളാണ് വിബിത.
തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. ഓർത്തഡോക്സ് യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടന പ്രവർത്തന രംഗത്ത് അരങ്ങേറ്റം കുറിച്ചു. വിദ്യാഭ്യാസ കാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായി. 2009 മുതൽ തിരുവല്ലയിൽ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയർ ആയി അഭിഭാഷക ആയി പ്രാക്ടീസ് ആരംഭിച്ചു. പൊതുജനങ്ങൾക്കും, ക്രിമിനൽ കേസിലെ ഇരകൾക്കും നിയമ സഹായം നൽകുന്നതിനു വിക്ടിം സപ്പോർട്ടേഴ്സ് സെൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: