ചെഷെയർ: നവജാത ശിശുക്കൾ മരിക്കുന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇംഗ്ലണ്ടിലെ ചെഷെയറിൽ നിന്നാണ് ആരും കേൾക്കാൻ താൽപര്യമില്ലാത്ത വാർത്ത പുറത്തു വരുന്നത്. 30 കാരിയായ ലൂസി ലെറ്റ്ബിയെന്ന നഴ്സ് കൊന്നൊടുക്കിയത് എട്ട് നവജാത ശിശുക്കളെയാണ്. പത്തോളം കുട്ടികളെ കൊലപ്പെടുത്താൻ ഇവർ ശ്രമിച്ചതായും കണ്ടെത്തി. പതിനാറു മാസങ്ങൾക്കുള്ളിലാണ് കൊലപാതകങ്ങൾ നടത്തിയത്. ചെഷൈറിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നഴ്സാ ണ് ലൂസി.
2017ൽ ആരംഭിച്ച അന്വേഷണത്തിന് ഉത്തരമാണ് മൂന്നു വർഷത്തിനിപ്പുറം ലഭിച്ചിരിക്കുന്നത്. 2015 മാർച്ച് മുതൽ 2016 ജൂലൈ വരെയുള്ള കാലയളവിൽ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ മരിക്കുന്നതു പതിവു സംഭവമായി മാറി. പ്രാഥമിക അന്വേഷണത്തിൽ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ തകരാറാണെന്നു കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ശിശുമരണ നിരക്ക് ശരാശരി പത്തു ശതമാനത്തിനു മുകളിൽ പോകുന്നുവെന്നു മനസിലായതോടെ സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ് ലൂസിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2018ലും 2019ലും ലൂസിയെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. മുൻ അറസ്റ്റുകളുടെ അടിസ്ഥാനത്തിൽ ലൂസിയുടെ ബാൽക്കണിലെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ചെസ്റ്റർ സർവകലാശാലയിലെ മൂന്നു വർഷ പഠന കാലത്ത് ലൂസി സ്റ്റുഡന്റ് നഴ്സായി പ്രവർത്തിച്ചിരുന്നു. 2011ൽ പഠനം പൂർത്തിയാക്കിയ ലൂസി കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ ശിശുവിഭാഗത്തിൽ നഴ്സ് ആയി പ്രവേശിക്കുന്നത്.
കേസിന് അടിസ്ഥാനമായ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ് ലൂസിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ചുവെങ്കിലും ലൂസിയുടെ ഭാഗത്തുനിന്നു ഇത്തരത്തിലൊരു ക്രൂരകൃത്യം ഉണ്ടാവുകയില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ. കൊലപാതകങ്ങൾക്കു പിന്നിൽ ലൂസി ആയിരിക്കില്ലെന്നും അവർ കഠിനാധ്വാനിയും സ്നേഹ ശീലയുമായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. പൊലീസ് എത്രതന്നെ ചോദ്യം ചെയ്തിട്ടും ലൂസിയുടെ ഭാഗത്തുനിന്നു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: