കോട്ടയം: തീർഥാടനത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നും പോയ പാസ്റ്റർ മകളുടെ പ്രായമുള്ള യുവതിക്കൊപ്പം മുങ്ങി. കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാനത്തിനു സമീപത്തുള്ള പാസ്റ്ററാണ് മുണ്ടക്കയം സ്വദേശിനിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇയാൾക്ക് 57 വയസുണ്ട്. ഭാര്യ വിദേശത്താണ്. രണ്ട് മാസത്തേക്ക് തീർഥാടനത്തിനു പോകുകയാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും എഴുത്ത് എഴുതിവച്ചാണ് പാസ്റ്റർ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ സംഭവത്തിൽ ദുരൂഹത തോന്നിയ മക്കളും ബന്ധുക്കളും കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് പാസ്റ്ററുടെ മൊബൈൽ നമ്പർ പരിശോധിച്ചപ്പോഴാണ് മുണ്ടക്കയം കണക്ഷൻ ബോധ്യമായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ പരിശോധന നടത്തിയപ്പോൾ പാസ്റ്റർ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതോടെ മുണ്ടക്കയം സ്റ്റേഷനുമായി കറുകച്ചാൽ പൊലീസ് ബന്ധപ്പെട്ടു. സിസി ടിവി കാമറകൾ പരിശോധിക്കാൻ ശ്രമമാരംഭിച്ചു. ഈ സമയത്താണ് മുണ്ടക്കയം സ്റ്റേഷനിൽ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാസ്റ്ററുടെ തീർഥാടനം ഈ യുവതിയുമൊത്തുള്ള ഒളിച്ചോട്ടമാണെന്ന കാര്യം പുറംലോകമറിയുന്നത്.
ടാപ്പിങ് തൊഴിലാളിയായിരുന്ന പാസ്റ്റർ ദിവസത്തിൽ മുഴുവൻ സമയവും ഫോണിലായിരുന്നു. ടാപ്പിങിനിടെ എപ്പോഴും ചെവിയിൽ ഇയർ ഫോൺ ഉണ്ടാവും. ഈ സമയമത്രയും യുവതിയുമായി സല്ലാപത്തിലായിരുന്നു. ആരെങ്കിലും അടുത്തു വന്നാൽ ഫോണിലൂടെ പ്രാർഥിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പാസ്റ്റർ സജീവമായിരുന്നു.
ഇതിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഫോണ് വിളികളിലൂടെയും ചാറ്റിംഗിലൂടെയും യുവതിയുമായി പാസ്റ്ററുടെ ബന്ധം വളരുകയായിരുന്നു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മെബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഇരുവരും നിരന്തരമായി ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 57 വയസ് പ്രായമുള്ള പാസ്റ്റർക്ക് വിവാഹിതരായ രണ്ടു മക്കളുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: