ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മിന്നുന്ന ജയവുമായി അർജന്‍റീനയും ബ്രസീലും. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്‍റീന പെറുവിനെ തോൽപ്പിച്ചപ്പോൾ ഉറുഗ്വായെ ഇതേ സ്‌കോറിന് തോൽപിച്ചാണ് ബ്രസീൽ വിജയിച്ചത്. ആദ്യ പകുതിയിലായിരുന്നു അർജന്‍റീനയുടെ രണ്ട് ഗോളുകളും. നിക്കോളാസ് ഗോൺസാലസ്, ലാതുറോ മാർട്ടിനെസ് എന്നിവരായിരുന്നു ഗോൾ സ്കോറന്മാർ.
17 ആം മിനിറ്റിൽ ജിയോവാനി സെൽസോയുടെ അസിസ്റ്റിലാണ് ഗോള്‍സാലസ് ഗോള്‍ നേടിയത്. 11 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു രണ്ടാം ഗോള്‍. ലിയാന്‍ഡ്രോ പരേഡസിന്‍റെ പാസ് മാര്‍ട്ടിനെസ് ഗോളാക്കി മാറ്റി. നാല് മത്സരങ്ങളില്‍ 10 പോയിന്‍റുള്ള അര്‍ജന്‍റീന രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മൂന്ന് ജയവും ഒരു സമനിലയുമാണ് മെസിക്കും സംഘത്തിനുമുള്ളത്.
മറ്റൊരു മത്സരത്തിൽ ഇക്ക്വഡോർ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് കൊളംബിയയെ കെട്ടുക്കെട്ടിച്ചു. ഇത് വരെ ജയമറിയാതിരുന്ന വെനെസ്വേല ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ അട്ടിമറിച്ചു. പരാഗ്വെ- ബൊളീവിയ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു.
തുര്‍ച്ചയായ നാല് വിജയങ്ങളുമായി 12 പോയിന്‍റോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വായ്ക്ക് എതിരെ അര്‍തര്‍ മെലോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും 34 ആം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്‍റെ അസിസ്റ്റ് ഗോളാക്കി അര്‍തര്‍ ബ്രസീലിന് ലീഡ് നല്‍കി. 45 ആം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. റെനന്‍ ലോഡിയുടെ പാസ് റിച്ചാര്‍ലിസണ്‍ ഗോളാക്കി മാറ്റി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: