ഇടുക്കി: സ്ത്രീധന തുക നൽകാതിരുന്നതിനു യുവതിയെ അമ്മായിയമ്മ അടുപ്പിൽ നിന്നും തീകൊള്ളിയെടുത്ത് മുഖത്തടിച്ചു. തൂക്കുപാലത്താണ് സംഭവം നടന്നത്. ശൂലപ്പാറ ഹസീനയെന്ന 29കാരിക്കാണ് തീ കൊള്ളികൊണ്ടുള്ള അടിയേറ്റ് മുഖത്ത് പരുക്കു പറ്റിയത്. മുഖത്തും കവിളിലും തോളെല്ലിലും പരുക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അരലക്ഷം രൂപ സ്ത്രീധനം നൽകിയില്ലെന്നാരോപിച്ചാണ് അമ്മായിയമ്മ മർദിച്ചതെന്ന് യുവതി പറയുന്നു.
ഒൻപത് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനമായി 50,000 രൂപ നല്‍കാനുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധി തവണ തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. കുടുംബ പ്രശ്‌നമായതിനാല്‍ പരാതി നല്‍കിയില്ല. ഇതിനിനിടെ സമീപകാലത്ത് ഭര്‍ത്താവ് സുധിര്‍ ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ ഉപദ്രവിച്ച കേസില്‍ എറണാകുളം പൊലീസിന്‍റെ പിടിയിലായി.
ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 1.50 ലക്ഷം രൂപ വേണം. ഇത്രയും പണം സമാഹരിക്കുന്നതിനാണ് ഹസീനയോട് സ്ത്രീധന തുകയുടെ ബാക്കിഭാഗം വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദനം ആരംഭിച്ചത്. അടുപ്പില്‍ നിന്നും വലിച്ചൂരിയെടുത്ത തീക്കൊള്ളി ഉപയോഗിച്ചാണ് മുഖത്ത് ഭര്‍തൃമാതാവ് അടിച്ചതെന്നാണ് ഹസീന പറയുന്നത്. തുടര്‍ന്ന് സ്റ്റീല്‍ പാത്രം ഉപയോഗിച്ച് ഹസീനയുടെ തോളിലും പുറത്തും അടിച്ചു.
ഉപദ്രവത്തിന്‍റെ ആഘാതത്തില്‍ ഹസീന ബോധരഹിതയായി. ആരോഗ്യനില മോശമായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹസീനക്ക് മുഖത്തും ശരീരത്തും പരുക്കുണ്ടെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വാട്‌സാപ്പിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ രണ്ട് ദിവസം സമയം
മുംബൈ: വാട്‌സാപ്പിൽ അയച്ച സന്ദേശം കൈവിട്ടുപോയെന്ന പേടി ഇനി വേണ്ട. അയച്ച് രണ്ട് ദിവസവും 12 മണിക്കൂറും പൂർത്തിയാകുന്നതിനു മുമ്പ് അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിക്കും. പുതിയ അപ്‌ഡേഷനിലാണ് ഈ സവിശേഷത. മുമ്പത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.
ഇതിനോടൊപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും പുതിയ അപ്‌ഡേഷൻ വന്നിട്ടുണ്ട്. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്റ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷൻ നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.
വാബ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു '+' ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു '+' ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്.
Post A Comment: