ന്യൂയോർക്ക്: ഓൺ ലൈൻ കാണിക്കാതെ വാട്‌സാപ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഉടൻ വരുന്നതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ഓപ്ഷനാണ് പുതിയ അപ്ഡേഷനിൽ വാട്‌സാപ്പിലെത്തുന്നത്. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഈ ആഴ്‌ച്ച ആദ്യം, മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമായ വാട്‌സാപ്പ് എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ മുഴുവന്‍ ചാറ്റ് ഹിസ്റ്ററിയും ആന്‍ഡ്രോയിഡില്‍ നിന്ന് ഐഒഎസിലേക്ക് മാറ്റുന്നതിനും തിരിച്ചും സഹായിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
സെറ്റിങ്‌സ് > അക്കൗണ്ട് > പ്രൈവസി > ലാസ്റ്റ് സീന്‍ എന്ന സെറ്റിങ്‌സിലൂടെയാണ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷന്‍ ആക്‌സസ് ചെയ്യേണ്ടത് എന്നാണ് സൂചന. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇഷ്ടമുള്ളവര്‍ക്ക് അല്ലെങ്കില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. സ്റ്റാറ്റസ് സെറ്റിങ്‌സ് പോലെ ഇതിലും സെറ്റ് ചെയ്തിടാനാകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ചികിത്സക്കെത്തിയ യുവതിയോട് ഡോക്‌റ്റരുടെ ലൈംഗികാതിക്രമം
മലപ്പുറം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയോട് ഡോക്‌ടർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലപ്പുറത്തെ ഓർത്തോ ഡോക്‌ടർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. 21 വയസുകാരിയാണ് പരാതിക്കാരി. രക്ഷിതാക്കൾക്കൊപ്പമാണ് യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
വയറുവേദനയും പുറം വേദനയും അലട്ടിയിരുന്നതിനാൽ വനിതാ ഗൈനക്കോളജിസ്റ്റിനെ കാണുന്നതിനായിട്ടാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റാണ് ഓർത്തോ ഡോക്‌ടറുടെ അടുത്തേക്ക് വിട്ടത്. രോഗവിവരം പറഞ്ഞതോടെ ഡോക്‌ടർ രക്ഷിതാക്കളെ പുറത്തു നിർത്തിയ ശേഷം വാതിൽ അടച്ചതായി യുവതി പറയുന്നു.
തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ ചുരിദാർ അഴിക്കുകയും പിന്നീട് അടിവസ്ത്രം വരെ അഴിച്ചതായും സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പത്ത് മിനിറ്റ് നേരത്തോളം ഡോക്‌ടർ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചെന്നും എതിർത്തിട്ടും ഇത് തുടർന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ഡോക്‌ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പ്രതികരിച്ചു.
എന്നാൽ വിവരം പൊലീസിൽ അറിയിച്ചില്ലെന്ന ആക്ഷേപവും ആശുപത്രി അധികൃതർക്കെതിരെ ഉയരുന്നുണ്ട്. ആശുപത്രിയിൽ പത്ത് വർഷത്തോളമായി സേവനം ചെയ്യുന്ന ഡോക്‌ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം രേഖാമൂലം പരാതി ലഭിച്ചാൽ സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ നീക്കം.
Post A Comment: