അഹമ്മദാബാദ്: കുഴൽ കിണറിൽ 60 അടി താഴ്ച്ചയിൽ കുടുങ്ങിക്കിടന്ന 12 വയസുകാരിയെ അഞ്ചു മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ രക്ഷിച്ചു. ഗുജറാത്ത് സുരേന്ദ്രനഗർ ജില്ലയിലെ ഗജൻവാവ് ഗ്രാമത്തിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് പെൺകുട്ടി കുഴൽകിണറ്റിൽ വീണത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മനീഷ എന്ന കുട്ടി മൂടി കൊണ്ട് അടച്ചിട്ടില്ലാത്ത കുഴൽകിണറിന്‍റെ ഉള്ളിലേക്ക് വീണത്. 700 അടി താഴ്ച്ചയുള്ള കിണറിൽ 60 അടി താഴ്ച്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങി. പിന്നീട് കരസേന എത്തി നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചത്.
കുട്ടിക്ക് ഓക്‌സിജൻ ലഭ്യത അടക്കം ഉറപ്പു വരുത്തിയിരുന്നു. കുഴൽകിണറ്റിലേക്ക് ക്യാമറ ഇറക്കി കുട്ടിയുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തി. കുട്ടിയെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധം; ട്രാൻസ് യുവാവ് അറസ്റ്റിൽ
ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെൻഡർ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം നടന്നത്. തർജീത് സിങ് എന്ന 32 കാരനായ ട്രാൻസ് യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാൾ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്‌ജി ഇയാളെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്‍റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നു. വസ്ത്രം ധരിച്ചുമാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്‍റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്.
ലൈംഗിക ബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
സ്ഥിരമായി പോയിരുന്ന കടയിൽ നിന്നാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ബന്ധപ്പെടുന്നതിനിടെ സ്ത്രീകളെ മർദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സ്ത്രീയുടെ മൂക്ക് തകർത്ത കേസും ഉണ്ടായിട്ടുണ്ട്. മറ്റുസ്ത്രീകളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്‌തിട്ടുണ്ട്. പുരുഷനാണെന്ന് വിശ്വസിച്ചാണ് യുവതികൾ ഇയാൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച ഇയാൾ തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ വ്യക്തമാക്കി.
Post A Comment: