www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് കാറുകളിൽ പണം കടത്തിയെന്ന് സംശയം; അർപിതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ

Share it:



കൊൽക്കത്ത: സ്‌കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി അർപ്പിതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ. ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തായ നടിയുടെ വീട്ടിൽ നിന്നും 40 കോടിയോളം രൂപയും അഞ്ച് കിലോയിലേറെ സ്വർണവുമാണ് ഇ.ഡി. റെയിഡിൽ കണ്ടെത്തിയത്.  

അതേസമയം അർപിത മുഖർജിയുടെ നാല് ആഡംബര കാറുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്ത ഡയമണ്ട് സിറ്റി ഫ്ലാറ്റിൽ നിന്നാണ് നാല് കാറുകൾ കാണാതായത്. ഓഡി എ-4, ഹോണ്ട സിറ്റി,ഹോൺ സിആർവി, മെഴ്‌സിഡസ് ബെൻസ് കാറുകളാണ് കാണാതായത്. അഴിമതിക്കേസിൽ അർപ്പിത അറസ്റ്റിലായ അന്ന് രാത്രിയിലാണ് കാറുകൾ കാണാതായതെന്നാണ് വിവരം. ഈ കാറുകളിൽ വൻതോതിൽ കള്ളപ്പണം കടത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്.

അർപ്പിതയുടെ വെള്ള നിറത്തിലുള്ള മെഴ്‌സിഡസ് കാർ മാത്രമാണ് ഇ.ഡി. പിടിച്ചെടുത്തത്. കാണാതായ കാറുകൾ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അർപ്പിതയുടെ ഫ്ലാറ്റിൽ നടത്തിയ റെയിഡിൽ 50 കോടിയിലേറെ രൂപയും സ്വർണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനു പുറമേ സെക്‌സ് ടോയ്‌സും വെള്ളിപ്പാത്രവും അന്വേഷണത്തിൽ കണ്ടെത്തി. 


ഇതിനിടെ അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടെ സൗത്ത് 24 പർഗാനയിലെ വീട്ടിൽ ബുധനാഴ്ച്ച രാത്രി മോഷണം നടന്നു. കതകിന്‍റെ പൂട്ട് തകർത്താണ് മോഷ്‌ടാവ് അകത്തു കടന്നത്. വീട്ടിൽ നിന്നും വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങൾ കടത്തിയെന്നാണ് വിവരം. മകൾ രോഹിണി ചാറ്റർജിയുടെ പേരിലുള്ളതാണ് ഈ വീട്. രോഹിണി ഭർത്താവിനൊപ്പം വിദേശത്താണ്. ഈ വീട്ടിലെ പതിവ് സന്ദർശകയായിരുന്നു അർപ്പിത. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധം; ട്രാൻസ് യുവാവ് അറസ്റ്റിൽ

ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെൻഡർ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം നടന്നത്. തർജീത് സിങ് എന്ന 32 കാരനായ ട്രാൻസ് യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാൾ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. 

ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്‌ജി ഇയാളെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. 

സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്‍റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നു. വസ്ത്രം ധരിച്ചുമാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്‍റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്. 

ലൈംഗിക ബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. 

സ്ഥിരമായി പോയിരുന്ന കടയിൽ നിന്നാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ബന്ധപ്പെടുന്നതിനിടെ സ്ത്രീകളെ മർദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സ്ത്രീയുടെ മൂക്ക് തകർത്ത കേസും ഉണ്ടായിട്ടുണ്ട്. മറ്റുസ്ത്രീകളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്‌തിട്ടുണ്ട്. പുരുഷനാണെന്ന് വിശ്വസിച്ചാണ് യുവതികൾ ഇയാൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച ഇയാൾ തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ വ്യക്തമാക്കി. 


Share it:

Mostreaded

National

Post A Comment: