ആഗ്ര: ട്രക്കിനടിയിൽപെട്ട് മരിച്ച ഗർഭിണിയുടെ വയറ്റിൽ നിന്നും ജീവനോടെ കുഞ്ഞ് പുറത്ത്. യുപിയിലെ ആഗ്രയിലാണ് അത്ഭുതകരമായ സംഭവം നടന്നത്. എട്ട് മാസം ഗർഭിമിയായ കാമിനി (26) ആണ് മരിച്ചത്.
ഭർത്താവ് രാമുവിനൊപ്പം ബൈക്കിൽ പോകവെ ഫിറോസാബാദിൽ വച്ചായിരുന്നു അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ കാമിനി ട്രക്കിന്‍റെ ടയറുകൾക്ക് അടിയിൽപെട്ടു. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
എതിർ ദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കാതിരിക്കാൻ രാമു ബൈക്ക് വെട്ടിച്ചു മാറ്റി. ഇതോടെ ബൈക്കിൽ നിന്നും യുവതി തെറിച്ചു വീഴുകയായിരുന്നു. ശരീരത്തിലീടെ ട്രക്ക് കയറിയിറങ്ങിയതോടെ കാമിനി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ ഗർഭപാത്രം പൊട്ടി കുഞ്ഞ് പുറത്ത് വരികയായിരുന്നു.
മാസം തികയാതെ പുറത്തു വന്ന പെൺകുഞ്ഞ് അപകട നില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടി പാലു കുടിച്ചു തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തെ തുടർന്ന് പുക്കിൾകൊടി ഞെരുങ്ങി, വയറ്റിനു താഴെ തെറിയ പരുക്കുണ്ട്. കുഞ്ഞിനു ചികിത്സ തുടരുകയാണ്. ഇതിനിടെ അപകട വാർത്ത അറിഞ്ഞതിന്‍റെ ഞെട്ടലിൽ കാമിനിയുടെ അമ്മാവൻ കാളി ചരൺ കുഴഞ്ഞു വീണുമരിച്ചു. 65 കാരനായ ഇയാൾ അർബുദ ബാധിതനായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
ചികിത്സക്കെത്തിയ യുവതിയോട് ഡോക്‌റ്റരുടെ ലൈംഗികാതിക്രമം
മലപ്പുറം: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയോട് ഡോക്‌ടർ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലപ്പുറത്തെ ഓർത്തോ ഡോക്‌ടർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. 21 വയസുകാരിയാണ് പരാതിക്കാരി. രക്ഷിതാക്കൾക്കൊപ്പമാണ് യുവതി ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
വയറുവേദനയും പുറം വേദനയും അലട്ടിയിരുന്നതിനാൽ വനിതാ ഗൈനക്കോളജിസ്റ്റിനെ കാണുന്നതിനായിട്ടാണ് ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റാണ് ഓർത്തോ ഡോക്‌ടറുടെ അടുത്തേക്ക് വിട്ടത്. രോഗവിവരം പറഞ്ഞതോടെ ഡോക്‌ടർ രക്ഷിതാക്കളെ പുറത്തു നിർത്തിയ ശേഷം വാതിൽ അടച്ചതായി യുവതി പറയുന്നു.
തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ ചുരിദാർ അഴിക്കുകയും പിന്നീട് അടിവസ്ത്രം വരെ അഴിച്ചതായും സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പത്ത് മിനിറ്റ് നേരത്തോളം ഡോക്‌ടർ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചെന്നും എതിർത്തിട്ടും ഇത് തുടർന്നെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ഡോക്‌ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതർ പ്രതികരിച്ചു.
എന്നാൽ വിവരം പൊലീസിൽ അറിയിച്ചില്ലെന്ന ആക്ഷേപവും ആശുപത്രി അധികൃതർക്കെതിരെ ഉയരുന്നുണ്ട്. ആശുപത്രിയിൽ പത്ത് വർഷത്തോളമായി സേവനം ചെയ്യുന്ന ഡോക്‌ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അതേസമയം രേഖാമൂലം പരാതി ലഭിച്ചാൽ സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ നീക്കം.
Post A Comment: