ഭർത്താവും നടനുമായ ബാബുഷാനോടൊപ്പം കാറിന്‍റെ മുൻ സീറ്റിൽ യാത്ര ചെയ്‌ത ദേശീയ അവാർഡ് ജേതാവായ നടി പ്രകൃതി മിശ്രയെ നടു റോഡിൽ വലിച്ചിറക്കി വിട്ട് ഭാര്യ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വലിയ വിവാദങ്ങൾക്കും തുടക്കമായിരിക്കുകയാണ്.
ഒഡിയ സിനിമയിലെ പ്രമുഖ താരങ്ങളാണ് ബാബുഷാൻ മൊഹന്തിയും പ്രകൃതിയും. ഇരുവരും ഒന്നിച്ചഭിനയിച്ച പ്രേമം എന്ന ചിത്രം അടുത്താണ് റിീലീസ് ചെയ്തത്. ഇതിനു പിന്നാലെയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ. ബാബുഷാൻ മൊഹന്തിയുടെ ഭാര്യ ത്രിപ്‌തിയാണ് ഭർത്താവിനൊപ്പം യാത്ര ചെയ്‌ത പ്രകൃതിയെ നടു റോഡിൽ കാറിൽ നിന്നും ഇറക്കിവിട്ടത്.
സംഭവം വിവാദമായതോടെ പൊലീസ് കേസെടുക്കുകയും ത്രിപ്‌തിയെ ചോദ്യം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ചെന്നൈയിലെ ഒരു അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ ബാബുഷാനും പ്രകൃതിയും കാറിൽ പോകുമ്പോഴാണ് സംഭവങ്ങൾ നടന്നത്.
അതേസമയം പ്രകൃതിയെ പലതവണ ഭർത്താവിനൊപ്പം കണ്ടിട്ടുണ്ടെന്നും ഒടുവിൽ സഹികെട്ടാണ് ഇത്തരത്തിൽ പ്രവൃത്തിക്കേണ്ടി വന്നതെന്നും ത്രിപ്‌തി പറയുന്നു. സംഭവത്തിനു ശേഷം പ്രകൃതി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. നിർഭാഗ്യവശാൽ എന്തു പ്രശ്‌നമുണ്ടായാലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു ഞാനും സഹപ്രവർത്തകനായ ബാബുഷാനും. ഈ സമയത്ത് ബാബുഷാന്‍റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് തങ്ങളുടെ യാത്ര തടസപ്പെടുത്തുകയും തന്നെ ശാരീരികവും മാനസീകവുമായി ഉപദ്രവിക്കുകയുമായിരുന്നു.
ത്രിപ്‌തിയുടെ പ്രവൃത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രകൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്‍റെ ഭാര്യക്ക് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നും ഇനി പ്രകൃതിയോടൊപ്പം അഭിനയിക്കില്ലെന്നും ബാബുഷാൻ വിശദീകരിച്ചിട്ടുണ്ട്.
അതേസമയം ത്രിപ്‌തിയുടെ പരാതിയിൽ പ്രകൃതിയെ പൊലീസ് വിളിപ്പിച്ചു ചോദ്യം ചെയ്‌തു. പ്രകൃതിയുടെ മാതാപിതാക്കളുടെ പരാതിയിൽ ത്രിപ്‌തിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹലോ അർസി എന്ന ചിത്രത്തിനാണ് നേരത്തെ പ്രകൃതിക്ക് ദേശീയ അവാർഡ് ലഭിച്ചത്. അർസി എന്ന കഥാപാത്രമായി അഭിനയിച്ച പ്രകൃതിക്ക് പ്രത്യേക പരാമർശമാണ് ലഭിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
വാണിഭവും ലഹരി ഉപയോഗവും; നടി അശ്വതി ചില്ലറക്കാരിയല്ല
കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച് ലക്കുകെട്ട് വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ള നടി അശ്വതി ബാബുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ ലഹരിക്കേസിൽ അറസ്റ്റിലായിട്ടുള്ള നടി കൊച്ചിയിലെ പെൺവാണിഭ സംഘത്തിലെ പ്രധാനിയാണെന്ന വിവരങ്ങളാണ് പൊലീസ് ഉന്നതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നലെ കൊച്ചി നഗരത്തിൽ നടിയും സുഹൃത്ത് നൗഫലും ചേർന്ന് നടത്തിയ അഭ്യാസ പ്രകടനം നഗരത്തെ മുൾമുനയിൽ നിർത്തിയിരുന്നു.
കുസാറ്റ് ജംക്ഷ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു ഇരുവരുടെയും അഭ്യാസം. നൗഫലായിരുന്നു ഡ്രൈവിങ് സീറ്റില്‍. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല.
ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് നടിയെയും കൂട്ടാളികളെയും സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നത്. ലഹരിക്കേസില്‍ മുമ്പ് ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.
ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവര്‍ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. അശ്വതി ബാബു ഒരു പെണ്‍വാണിഭ സംഘത്തിന്‍റെ പ്രധാന നടത്തിപ്പുകാരിയാണെന്ന് അന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാലച്ചുവടിലെ ഫ്‌ളാറ്റിലെ നടിയുടെ അപ്പാര്‍ട്ട്‌മെന്‍റിലാണ് വാണിഭം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പലര്‍ക്കും യുവതികളെ കാഴ്ച്ച വയ്ക്കുന്ന വിവരം കണ്ടെത്തിയത്.
ശബ്ദ സന്ദേശങ്ങള്‍ക്കൊപ്പം യുവതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിരക്കും അറിയിച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി.
കൂടാതെ പലര്‍ക്കൊപ്പം അശ്വതി ബാബുവും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ നിന്നും കണ്ടെടുത്തു. അശ്വതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മുംബൈ സ്വദേശിനിയായ 22 കാരിയെ പൊലീസ് ഫ്‌ളാറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി പെണ്‍കുട്ടികളെ ബാംഗ്ലൂര്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും കൊച്ചിയിലെത്തിച്ചിരുന്നു.
പെണ്‍വാണിഭത്തിനായി പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും ഇവര്‍ക്കുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
Post A Comment: