www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഒരേസമയം ആറ് ഭാര്യമാർ; 33 കാരൻ ഒടുക്കം കുടുങ്ങി

Share it:



ഹൈദ്രാബാദ്: ഒരു ഭാര്യയുമായി കുടുംബ ജീവിതം നയിക്കാൻ പാടുപെടുന്നവരാണ് മിക്ക പുരുഷൻമാരും. എന്നാൽ ഒരേ സമയം ആറ് സ്ത്രീകളെ വിവാഹം കഴിച്ച് സുഖമായി കഴിഞ്ഞിരുന്ന 33 കാരൻ ഒടുക്കം വിവാഹ തട്ടിപ്പിന് അകത്തായി. ആന്ധ്രാപ്രദേശിലെ മംഗളഗിരി സ്വദേശി അട ശിവശങ്ക ബാബുവാണ് ഭാര്യമാരിൽ ഒരാളുടെ പരാതിയിൽ കുടുങ്ങിയത്. 

സിനിമാകഥയെ വെല്ലുന്നതായിരുന്നു ബാബുവിന്‍റെ ജീവിതം. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് സാമ്പത്തികമുള്ള സ്ത്രീകളെ ഇയാൾ കണ്ടെത്തിയിരുന്നത്. മൾട്ടിനാഷ്‌ണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയാണെന്ന് പറഞ്ഞാണ് ഇയാൾ ആറ് പേരെയും വിവാഹം കഴിച്ചത്.

വിവാഹം കഴിച്ച ആറ് സ്ത്രീകളും അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരായിരുന്നുവെന്നതാണ് ഏറ്റവും കൗതുകം. എന്നാൽ ഇവർക്കാർക്കും തങ്ങളുടെയെല്ലാം ഭർത്താവ് ഒരാളാണെന്ന് അറിയില്ലായിരുന്നു. വിവാഹ ശേഷം സ്ത്രീകളുടെ സ്വർണവും പണവും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. 

ഭാര്യമാരിൽ ഒരാളുടെ പരാതിയിലാണ് പൊലാസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 20 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇയാൾ ഒരു തട്ടിപ്പുകാരനാണെന്ന് ഭാര്യമാർക്ക് ഒരിക്കലും തോന്നിയില്ലെന്നതാണ് മറ്റൊരു സത്യം. സംഭവം കേസായി പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഭർത്താവിന്‍റെ തട്ടിപ്പിനെ കുറിച്ച് ഭാര്യമാർ അറിയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

നഗ്ന ബീച്ചിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു 

പാരീസ്: ബീച്ചിൽ സ്ത്രീയ്ക്ക് നേരെ അശ്ലീലമായി പെരുമാറിയ ആളെ വെടിവച്ചു കൊന്നു. ഫ്രാൻസിലെ ന്യൂഡിസ്റ്റ്  ബീച്ചുകളിൽ ഒന്നായ ലാ മാമ ബീച്ചിലാണ് സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെയാണ് ഇവിടെ 46 കാരൻ കൊലപ്പെട്ടത്. പൂർണ നഗ്നരായി സഞ്ചാരികൾ എത്തുന്ന ഇവിടെ സ്ത്രീയ്ക്ക് നേരെ ഇയാൾ അശ്ലീലം കാണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് കണ്ട് ബീച്ചിലെത്തിയ 76കാരനായ മറ്റൊരാളാണ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. 

ഇയാൾ ബീച്ചിലെത്തിയ മറ്റുള്ളവരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്ത്രീകൾക്ക് നേരെ അശ്ലീലമായി പെരുമാറുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ തർക്കമുണ്ടായി. എന്നാൽ 46 -കാരൻ ഒന്നും സമ്മതിക്കുകയോ തന്‍റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഇതിൽ പ്രകോപിതനായിട്ടാണ് 76 -കാരൻ ഇയാളെ വെടിവച്ചത്. മൂന്ന് തവണയെങ്കിലും ഇയാൾക്ക് നേരെ വെടിവച്ചെന്നും നെഞ്ചിൽ വെടിയേറ്റു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വെടിയുതിർത്തയാൾ ലൈസൻസുള്ള വേട്ടക്കാരനാണ്. എന്നാൽ, ഇയാൾ എന്തിനാണ് ബീച്ചിലേക്ക് തോക്കെടുത്തത് എന്നത് വ്യക്തമല്ല. പൊലീസ് ഉടനെ സ്ഥലത്തെത്തി. ഇയാൾ പ്രതിരോധമൊന്നും കൂടാതെ തന്നെ കീഴടങ്ങി. വെടിവച്ചു എന്നത് ഇയാൾ നിഷേധിച്ചുമില്ല. സ്ഥലത്തെത്തിയ എമർജൻസി സർവീസിൽ നിന്നുള്ളവർ വെടിയേറ്റയാൾ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. 

ബീച്ച് ഉടനെ തന്നെ അടച്ചിടുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് ഉദ്യോ​ഗസ്ഥർ സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്. വെടിവച്ചയാളെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചിട്ടുണ്ട്. 

ഓർക്കാപ്പുറത്ത് ബീച്ചിൽ നടന്ന കൊലപാതകത്തിൽ ബീച്ചിൽ എത്തിയിരുന്നവരെല്ലാം ഞെട്ടിത്തരിച്ചു പോയി. കൊല്ലപ്പെട്ടയാൾ ലിയോണിൽ നിന്നുള്ള ആളാണ് എന്ന് കരുതുന്നു. ശനിയാഴ്ച രാവിലെയാണ് ഇയാൾ ബീച്ചിലെത്തിയത്. ഇയാൾ സ്ഥിരമായി ബീച്ചിൽ വരുന്ന ആളാണോ എന്ന് വ്യക്തമല്ല. 


Share it:

Crime

Post A Comment: