കൊച്ചി: അമിത ലഹരി ഉപയോഗത്തെ തുടർന്ന് ലക്ക് കെട്ട് അപകടകരമായ രീതിയിൽ വാഹനമോടിച്ച നടിയും ആൺ സുഹൃത്തും പിടിയിൽ. സിനിമാ- സീരിയൽ താരം അശ്വതി ബാബു (26), ഇവരുടെ ആൺ സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച്ച വൈകിട്ട് കൊച്ചി നഗരത്തിലായിരുന്നു സംഭവം.
കുസാറ്റ് ജംക്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയാണ് ഇവർ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഇവരുടെ കാർ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്‌തു. ഇതോടെ നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപം വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം വെട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടുകയും ഇരുവരും വാഹനം ഉപേക്ഷിച്ച് പുറത്തിറങ്ങുകയുമായിരുന്നു.
ഇതോടെ നാട്ടുകാർ ഇരുവരെയും തടഞ്ഞു വച്ച് തൃക്കാക്കര പൊലീസിനു കൈമാറി. ഇരുവരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കുസാറ്റ് ജംക്ഷനിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാർ ശ്രദ്ധിക്കുന്നത്.
ഇവിടെ നിന്നും വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിലും ഇവരുടെ കാർ ഇടിച്ചിരുന്നു. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിനിടെ കാറിന്‍റെ ടയർ പൊട്ടുകയായിരുന്നു.
ആളുകൂടിയതോടെ അശ്വതി നൗഫലിനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് എത്തി ആദ്യം നൗഫലിനെയും പിന്നീട് അശ്വതിയെയും പിടികൂടുകയായിരുന്നു. 2018ൽ എം.ഡി.എം.എ ലഹരിയുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അന്ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അനാശാസ്യവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു പൊലീസ് പരിശോധന. ദിവസവും ലഹരി ഉപയോഗിച്ചിരുന്ന ഇവർ അനാശാസ്യത്തിലൂടെ ഇതിനുള്ള പണം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പുറത്തു വന്നാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാനാകില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്ത് വന്നിരുന്നു. പ്രായപൂർത്തിയാകുന്നതിനു മുമ്പും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ൽ ദുബായിൽവച്ചും ലഹരി ഉപയോഗത്തിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കനത്ത മഴ; പാകിസ്‌താനിൽ 300 ലേറെ മരണം
ഇസ്ലാമാബാദ്: കനത്ത മഴയിൽ പാകിസ്താനിൽ 300 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ വ്യാപകമായ നാശനഷ്‌ടം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. 310 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 295 പേർക്ക് പരുക്കേറ്റെന്നാണ് കണക്ക്. എന്‍ഡിഎംഎ കണക്കു പ്രകാരം മരിച്ചവരില്‍ 175 സ്ത്രീകളും കുട്ടികളും ഉണ്ട് .
നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാകിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടനവധി മേഖലകള്‍ തകര്‍ന്നു.
എന്‍ഡിഎംഎ കണക്ക് പ്രകാരം 5500 വീടുകള്‍ , നിരവധി പാലങ്ങള്‍ , വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പൂർണമായും, ഭാഗികമായും നശിച്ചു. നിരവധിപേര്‍ വൈദ്യുതി ആഘാതമേറ്റാണ് മരിച്ചത്. നിരവധി റോഡുകള്‍ വാഹനങ്ങള്‍ എന്നിവ തകര്‍ന്നു. ജനങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തതാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
Post A Comment: