ഇടുക്കി: കട്ടപ്പനയിലടക്കം സ്‌കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന കുപ്രസിദ്ധ കള്ളന് രണ്ട് വർഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷിനാണ് കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 14ന് കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിന്‍റെ ഓഫിസ് മുറി കുത്തി തുറന്ന് പണം അപഹരിച്ച കേസിലാണ് ശിക്ഷ.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ നിലവിലുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും. വിവിധ സ്‌കൂളുകളില്‍ നിന്നും ലാപ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പണവും അപഹരിച്ചിട്ടുണ്ട്. കോതമംഗലത്ത് എസ്.എന്‍.ഡി.പി മന്ദിരം അടിച്ചു തകര്‍ത്ത കേസിലും പ്രതിയാണ്.
നിരവധി സ്ഥലങ്ങളില്‍ ചുഴലി അഭിനയിച്ചു വീണ് പണപ്പിരിച്ച് നടത്തി കമ്പളിപ്പിച്ച് മുങ്ങിയതായും കേസുണ്ട്. സ്വന്തമായി വീടോ മേല്‍വിലാസമോ ഇല്ലാതെ അലഞ്ഞു നടക്കുന്നതിനാല്‍ പ്രതിയെ പിടികൂടുകയെന്നത് ശ്രമകരമായിരുന്നു. കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഷണം നടന്ന വിവരം അറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലാകുന്നത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗിക ബന്ധം; ട്രാൻസ് യുവാവ് അറസ്റ്റിൽ
ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെൻഡർ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം നടന്നത്. തർജീത് സിങ് എന്ന 32 കാരനായ ട്രാൻസ് യുവാവിനാണ് ശിക്ഷ വിധിച്ചത്. ഇയാൾ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്‌ജി ഇയാളെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്‍റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നു. വസ്ത്രം ധരിച്ചുമാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്‍റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നത്.
ലൈംഗിക ബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിച്ചത്.
സ്ഥിരമായി പോയിരുന്ന കടയിൽ നിന്നാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു. ബന്ധപ്പെടുന്നതിനിടെ സ്ത്രീകളെ മർദിക്കുന്നതും ഇയാളുടെ രീതിയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സ്ത്രീയുടെ മൂക്ക് തകർത്ത കേസും ഉണ്ടായിട്ടുണ്ട്. മറ്റുസ്ത്രീകളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്‌തിട്ടുണ്ട്. പുരുഷനാണെന്ന് വിശ്വസിച്ചാണ് യുവതികൾ ഇയാൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ച ഇയാൾ തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ വ്യക്തമാക്കി.
Post A Comment: