കൊച്ചി: ഗ്ലാമർ ഫോട്ടോസുമായി ആരാധകരെ വിസ്‌മയിപ്പിക്കുന്നത് യുവ നടി സാനിയ ഇയ്യപ്പന്‍റെ പതിവാണ്. ഇപ്പോൾ തായ്‌ലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന താരം പങ്കുവച്ച ചില ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്. യാത്രകളെ പ്രണയിക്കുന്ന താരം നിരവധി ചിത്രങ്ങളാണ് യാത്രാ വേളയിൽ പങ്കുവക്കാറ്.
തായ്‌ലാൻഡ് യാത്രയിൽ സുഹൃത്തുക്കളുമായി ബോട്ടിങ് നടത്തുന്നതും മറ്റുമാണ് പുതിയ ചിത്രങ്ങൾ. തെളിനീരൊഴുകുന്ന അരുവിയിൽ കയാക്കിങ് ബോട്ടിലാണ് നടിയുടെയും സുഹൃത്തുക്കളുടെയും കറക്കം.
ശരീര സൗന്ദര്യം മുഴുവനായി കാണുന്ന തരത്തിൽ കറുത്ത ബിക്കിനിയാണ് താരത്തിന്‍റെ വേഷം. ഒരു ചിത്രത്തിൽ കറുത്ത കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. വെള്ളത്തിൽ മുങ്ങി നിൽക്കുന്നതും ബോട്ടിൽ നിവർന്നു കിടക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം അരുവിയിൽ കളിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിനു പേരാണ് കണ്ടത്. തായ്‌ലാൻഡിലെ ക്രാബിയിലാണ് താരം ഇപ്പോഴുള്ളത്. പരന്നുകിടക്കുന്ന മണൽപരപ്പുകളും വലിയ ക്ലിഫുകളുമൊക്കെയുള്ള ഇവിടം സെലിബ്രിറ്റികളുടെ ഇഷ്ട സ്ഥലമാണ്. ക്രാബിക് ചുറ്റുമുള്ള ദ്വീപുകളിലേക്ക് കടത്തുവള്ളത്തിൽ യാത്ര ചെയ്യാനാകും. മനോഹരമായ ക്ഷേത്രങ്ങളും ബാറുകളും ഇവിടെ സഞ്ചാരികളെ മാടി വിളിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കാർ മറിഞ്ഞ് അഛനും മകനും പരുക്ക്
ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അഞ്ചര വയസുകാരൻ അടക്കം രണ്ട് പേർക്ക് പരുക്ക്. പീരുമേട് മത്തായി കൊക്കയിലേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കാർ മറിഞ്ഞത്. എരുമേലി ചാത്തൻതറ തറപ്ലാമൂട്ടിൽ അബ്‌ദുൾ റഹ്മാൻ, മകൻ അഞ്ചര വയകുരാൻ അർത്താഫ് എന്നിവർക്കാണ് പരുക്കേറ്റത്.
അബ്‌ദുൾ റഹ്മാനെ പാലാ മെഡ്സിറ്റി ആശുപത്രിയിലും കുട്ടിയെ കോട്ടയം ഐ.സി.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ റഹുമാന്‍റെ ഭാര്യ ഷഹാന പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ദേശീയ പാതയിലെ കൊടുo വളവിൽ ക്രാഷ് ബാരിയർ തകർത്താണ് കാർ കൊക്കയിലേക്ക് വീണത്. നിരവധി തവണ മലക്കം മറിഞ്ഞ കാർ താഴ്ച്ചയിലെ വീടിന്‍റെ സമീപത്തായിട്ടാണ് ചെന്നു വീണത്. കാർ പൂർണമായും തകർന്നു. കുമളിയിൽ നിന്ന് ചാത്തൻ തറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അബ്ദുൽ റഹ്മാനാണ് വാഹനം ഓടിച്ചിരുന്നത്. കനത്ത മൂടൽ മഞ്ഞും മഴയുമാണ് അപകട കാരണം. പീരുമേട് ഹൈവേ പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
Post A Comment: