കൊച്ചി: വീടിന് തീ പിടിച്ച് അച്ഛനും അമ്മയും രണ്ടു കുട്ടികളും വെന്തു മരിച്ചു. അങ്കമാലി കോടതിക്ക് സമീപത്താണ് വൻ ദുരന്തമുണ്ടായത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്‍റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.
Post A Comment: