ലക്നൗ: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ ഹോട്ടലിലെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം.
മീററ്റിലെ താമസക്കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഒരു ബാങ്കില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരാളുമായി താന്‍ ഇന്‍സ്റ്റാഗ്രാമില്‍ പരിചയത്തിലായെന്നും ബാങ്കില്‍ ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.
പ്രതി തന്‍റെ സുഹൃത്തിനെ അയച്ച് ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ അയാളോടൊപ്പം ഡെറാഡൂണിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പക്ഷേ, അവരെ അവിടെ കണ്ടില്ല. പിന്നീട്, ഉത്തര്‍പ്രദേശിലെ താനഭവനിലേക്ക് കൂട്ടാളി അവളെ നയിക്കുകയും അവിടെ വച്ച് പ്രതിയെ കണ്ടുമുട്ടുകയും ചെയ്തു.
മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം തന്നതിന് ശേഷം ഒരു ഹോട്ടലില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: