കണ്ണൂർ: പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ പിൻ ഭാഗത്ത് അടിച്ച ശേഷം രക്ഷപെടുന്ന ഹെൽമറ്റ് ധാരിയായ സ്കൂട്ടർ യാത്രികനെ പൊലീസ് തിരയുന്നു. കണ്ണൂർ കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലുമാണ് അടുത്തിടെയായി സ്കൂട്ടർ യാത്രികൻ സ്ത്രീകൾക്ക് പേടി സ്വപ്നമാകുന്നത്.
രണ്ടാഴ്ചയിലധികമായി ഇയാൾ സ്ത്രീകളെ ശല്യം ചെയ്യുന്നു. ഇതിനകം 10ലധികം സ്ത്രീകൾ ഇയാളുടെ ഉപദ്രവത്തിന് ഇരയായിട്ടുണ്ട്. ഇയാളെ പിടിക്കാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.
പെരളം, കൊഴുമ്മല്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ആദ്യം അടി കിട്ടിയത്. രാവിലെ വെളിച്ചം വീഴുന്നതിനു മുമ്പ് നടക്കുന്നവരുടെ പിന്‍ഭാഗത്ത് അടിച്ച് കടന്നു കളയുന്നതാണ് ഞരമ്പന്‍റെ പതിവ്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്‌കൂട്ടറിലെത്തി പിറകില്‍നിന്ന് അടിച്ച ഉടനെ വേഗത്തില്‍ ഓടിച്ചുപോവുകയാണ് ചെയ്യുന്നത്.
മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടര്‍ച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയാണ് സ്ത്രീകളെ അടിക്കുന്നത്.
വെളിച്ചക്കുറവുകൊണ്ടും ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അടിയേറ്റവര്‍ പറയുന്നു. നിരവധി സ്ത്രീകള്‍ അടി പേടിച്ച് പ്രഭാതസവാരി തന്നെ നിര്‍ത്തി. രാത്രിയിലും അടി തുടങ്ങിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റു. റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ സ്‌കൂട്ടറിലെത്തി അടിക്കുകയായിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: