കൊൽക്കത്ത: അപ്രതീക്ഷിതമായി ചിലർക്ക് ഭാഗ്യം കടന്നു വരാറുണ്ട്. ഇത്തരത്തിൽ ഒരു ഭാഗ്യ കഥയാണ് പശ്ചിമബംഗാളിലെ കിഴക്കൻ ബർധമൻ ജില്ലയിൽ നിന്നും പുറത്ത് വരുന്നത്. ഷെയ്‌ഖ് ഹീരയെന്ന ആംബലൻസ് ഡ്രൈവർക്ക് ഭാഗ്യം എത്തിയത് ലോട്ടറിയുടെ രൂപത്തിലാണ്.
നറുക്കെടുപ്പ് നടന്ന ദിവസം രാവിലെയാണ് ഹീര 270 രൂപയ്ക്ക് ലോട്ടറിയെടുത്തത്. ഉച്ചയോടെ ഫലം വന്നപ്പോൾ ഹീര എഠുത്ത ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനം അടിച്ചു.
നിനച്ചിരിക്കാതെയെത്തിയ ഭാഗ്യത്തിനു പിന്നാലെ സന്തോഷത്തെക്കാൾ ഭീതിയായിരുന്നു ഇയാൾക്ക്. ആരെങ്കിലും തന്നെ അപായപ്പെടുത്തുമോയെന്ന് ഭയന്ന ഹീര ശക്തിഗഡ് പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടി. ഒടുവിൽ പൊലീസാണ് ഇയാളെ വീട്ടിലെത്തിച്ചത്. രോഗിയായ അമ്മയെ ചികിത്സിക്കണമെന്നും ഒരു വീടു വയ്ക്കണമെന്നുമാണ് ഹീരയുടെ ആഗ്രഹം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
Post A Comment: