ലണ്ടൻ: 35,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കെ മഞ്ഞു കട്ട ഇടിച്ച് വിമാനത്തിന്‍റെ ചില്ല് തകർന്നു. ലണ്ടനിൽ നിന്നും പറന്നുയർന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിനാണ് അപകടം ഉണ്ടായത്. ഉയരത്തിലുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്. 35,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുന്ന ബോയിങ്ങ് 777 വിമാനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ആകാശത്തില്‍ രൂപപ്പെട്ട മഞ്ഞുകട്ട ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജനല്‍ച്ചില്ല് പൊട്ടിയത് അറിഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തനായി. എന്നാല്‍, വിള്ളല്‍ വീഴുക മാത്രമേ സംഭവിച്ചുള്ളൂവെന്ന് മനസിലാക്കി ഫ്‌ളൈറ്റിലെ ജീവനക്കാര്‍ യാത്രക്കാരെ ആശ്വസിപ്പിച്ചു. 200 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു സമാനമായ രണ്ടിഞ്ച് കട്ടിയുള്ള വിമാനത്തിന്‍റെ ജനല്‍ച്ചില്ലില്‍ നീളത്തില്‍ വിള്ളല്‍ വീണിരുന്നു. അടിയന്തര സാഹചര്യമായതിനാല്‍, വിമാനം കോസ്റ്റാറിക്ക എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ, നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും 50 മണിക്കൂര്‍ വൈകി വിമാനം യാത്ര തുടര്‍ന്നതായിട്ടാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു
തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം.
പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്.
അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Post A Comment: