ടിപ് ലഭിച്ചതിനു പണി പോയ യുവതിയുടെ അനുഭവമാണ് അമേരിക്കയിൽ നിന്നും പുറത്ത് വരുന്നത്. റയാൻ ബൻഡിറ്റ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. അമേരിക്കയിലെ അർക്കൻസാസ് ഹോട്ടലിലിയെ വെയിറ്ററായിരുന്നു റയാൻ.
എന്നാൽ ജീവിതം മാറ്റി മറിച്ച സംഭവങ്ങളാണ് ഹോട്ടലിൽ നടന്നത്. ഹോട്ടലിൽ 40 പേരടങ്ങുന്ന ഒരു സംഘം ഭക്ഷണം കഴിക്കാനെത്തി. ഇവർക്ക് സെർവ് ചെയ്‌തത് റയാൻ ആയിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും ചേർന്ന് ടിപ്പായി റയാനു നൽകിയത് മൂന്ന് ലക്ഷത്തോളം രൂപയാണ്.
ഓരോരുത്തരും ഏഴായിരത്തിലധികം രൂപയോളം യുവതിക്ക് നൽകിയതോടെ മൂന്ന് ലക്ഷത്തോളം രൂപയായി. അതിഥിയായി എത്തിയ ഗ്രാൻഡ് വൈസ് എന്ന വ്യക്തിയാണ് സമാഹരിച്ച തുക യുവതിക്ക് നൽകിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പണം നൽകിയപ്പോൾ സന്തോഷം കൊണ്ട് റയാൻ കരയുന്നതും അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു പിന്നീട് നടന്നത്. സംഭവത്തിനു പിന്നാലെ റയാനിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. വലിയ തുക ടിപ്പായി വാങ്ങിയതിനല്ല ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. മറ്റു വെയ്റ്റർമാരുമായി തുക പങ്കുവയ്ക്കണമെന്ന ആവശ്യം നിരസിച്ചതിലാണ് ഈ നടപടി നേരിടേണ്ടി വന്നത്.
ഇതിനു മുമ്പ് ടിപ്പ് പങ്കുവക്കുന്ന ശീലം ഹോട്ടലിൽ ഇല്ലായിരുന്നു. എന്നാൽ പുതിയൊരു വ്യവസ്ഥ കൊണ്ട് വന്നത് എന്തിനാണെന്നാണ് അവർ ചോദിക്കുന്നത്. ഉത്തരവ് അനുസരിക്കാഞ്ഞതിൽ അവർക്ക് ജോലി നഷ്ട്ടപ്പെട്ടു. അവർ കടക്കെണിയിലായി. ജോലി പോയതോടെ ജീവിതം തകർന്നെന്നാണ് അവർ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: