ഫ്ളോറിഡ: വിമാനത്തിനുള്ളിൽ വയോധികനെ ആക്രമിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌ത യുവതി അറസ്റ്റിൽ. ഫ്‌ളോറിഡയിലെ താംബയിൽ നിന്നും ജോർജിയയിലെ അറ്റ്‌ലാന്‍റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി മാസ്‌ക് താഴ്‌ത്തിയതിനാണ് വയോധികനു നേരെ യുവതി ആക്രമണം നടത്തിയത്. എന്നാൽ യുവതി മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു.
ക്ഷുഭിതയായ യുവതി വയോധികന്റെ മുഖത്ത് തുപ്പുകയും അദ്ദേഹത്തെ അടിക്കുകയുമായിരുന്നു. സംഭവത്തിൽ പട്രീഷ്യ യാനെറ്റ് കോൺവാൾ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ഭക്ഷണം കഴിക്കുന്നതിനായി മാസ്‌ക് ഊരി മാറ്റിയ വൃദ്ധനുനേരെ യുവതി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ നീ ജയിലില്‍ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. ഈ സമയം യുവതി മുഖത്ത് നിന്ന് താഴ്ത്തി താടിയിലായാണ് മാസ്‌ക് ഇട്ടിരുന്നത്.
വിമാനത്തിലെ ജീവനക്കാർ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ വയോധികന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൊലീസ് എത്തി കോൺവാളിനെ അറസ്റ്റ് ചെയ്തു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച ഡെല്‍റ്റ എയര്‍ലൈന്‍സ്, ഇത്തരം പെരുമാറ്റങ്ങള്‍ തങ്ങളുടെ വിമാനത്തിനുള്ളില്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഫെഡറൽ കോടതിയിൽ ഹാജരാക്കിയ യുവതിയെ 20,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു.
Delta flight from Tampa to Atlanta got crazy‼️ pic.twitter.com/I9BZUKv3LB
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം
തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.
Post A Comment: