മംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂര മർദനം. മംഗളൂരുവിലെ ബന്ദർ തുറമുഖത്താണ് സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ഒരു സംഘം ആളുകൾ തലകീഴായി കെട്ടിത്തൂക്കിയ ശേഷം മർദിച്ചത്. മത്സ്യത്തൊഴിലാളിയായ ആന്ധ്ര സ്വദേശി വൈല ഷിനുവിനാണ് മർദനമേറ്റത്. അക്രമി സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ കാണാതെ പോയിരുന്നു. ഇത് ഷിനു മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തുറമുഖത്തുണ്ടായിരുന്ന ക്രെയിനില്‍ കെട്ടിത്തൂക്കിയിടുകയായിരുന്നു. അവിടെ വച്ചും മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. അക്രമികള്‍ തന്നെയാണ് യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. തന്‍റെ കാല് വേദനിക്കുന്നുവെന്നും അഴിച്ച് വിടണമെന്നും ഷിനു കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ മോഷണം നടത്തിയെന്ന് സമ്മതിക്കെന്ന് അക്രമികള്‍ ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിനെ അക്രമിച്ച മത്സ്യത്തൊഴിലാളികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂര്‍ പോളയ്യ, ആവുല രാജ്കുമാര്‍, കാടങ്കരി മനോഹര്‍, വുതുകോരി ജലയ്യ, കര്‍പ്പിങ്കിരി രവി, ഗോവിന്ദയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്.
Inhuman incident Reported @Mangaluru, #Karnataka. where a fellow #fisherman stolen a cell phone was hung upside down in a boat and brutally attacked by other fishermens. In this regard #Police registered a case and arrested 6 accused.#Bengaluru #KSP #bommai #karnatakapolice pic.twitter.com/fD85WYqOLq
— Bharathirajan (@bharathircc) December 23, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
ഒളിച്ചോടി വിവാഹം; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു
ന്യൂഡെൽഹി: പ്രണയിച്ച പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിന്‍റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ വീട്ടുകാർ മുറിച്ചെടുത്തു. 22 കാരനായ യുവാവിനാണ് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ഡെൽഹിയിലെ രജൗരി ഗാർഡനിലാണ് നടുക്കുന്ന സംഭവം നടന്നത്. ദീർഘകാലമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.
വീട്ടുകാർ വിവാഹത്തെ എതിർത്തതിനു പിന്നാലെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ഡെൽഹി വിട്ടുപോയ ഇരുവരും കഴിഞ്ഞ ദിവസം രജൗരി ഗാർഡിനിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെയാണ് യുവാവിനെ ആക്രമിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ ചട്ടം കൂട്ടിയത്. യുവാവിനെ പിടിച്ചുകൊണ്ടുപോയ സംഘം ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തിട്ടുണ്ട്.
Post A Comment: