ഇടുക്കി: പിഞ്ചു കുഞ്ഞിനെ പീഡിപിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ വണ്ടിപ്പെരിയാറ്റിലെ തോട്ടം മേഖലയിൽ വീണ്ടും പെൺകുട്ടിക്ക് പീഡനം. തൊഴിലാളി കുടുംബത്തിൽ പെട്ട 13 വയസുകാരിയെയാണ് 22 കാരൻ പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവരും പാലക്കാട് നിന്നും പിടിയിലായി.
അസം സ്വദേശി അംസർ അലിയാണ് (22) വണ്ടിപ്പെരിയാർ പൊലീസിന്‍റെ പിടിയിലായത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്റ്റേറ്റ് ലയത്തിലെ തൊഴിലാളി കുടുംബത്തിലെ കുട്ടിയായിരുന്നു പീഡിപ്പിക്കപ്പെട്ടത്. അസം സ്വദേശികളാണ് ഇവരും. ഇതേ തോട്ടത്തിലെ തൊഴിലാളിയാണ് അംസർ. കുട്ടിയെ പ്രണയം നടിച്ച് ഇയാൾ എസ്റ്റേറ്റ് ലയത്തിൽവച്ച് നിരവധി തവണ പീഡിപ്പിച്ചിരുന്നു. തുടർന്ന് കുട്ടിയുമായി കോട്ടയം വഴി പാലക്കാട്ടേക്ക് കടക്കാനായി നാടു വിട്ടു.
തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ വണ്ടിപ്പെരിയാർ പൊലീസിനെ സമീപിച്ചു. ഇതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇരുവരും പാലക്കാട് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽ കുമാർ, എസ്.ഐ. റെജിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൊണ്ടുപോയ വഴിക്കും പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു
ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും.
പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്.
Post A Comment: