ഇടുക്കി: പൂസായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല സാറേ.. ഇന്നലെ ഇടുക്കി തൂക്കുപാലം ബീവറേജ് ഔട്ട്ലറ്റിനു മുമ്പിൽ അടിച്ചു പൂക്കുറ്റിയായി യുവാക്കളെ മർദിച്ച യുവതിയെ തിരഞ്ഞ് പൊലീസ്. ഇന്നലെ സംഭവ സ്ഥലത്തു നിന്നും വീട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ യുവതിക്ക് ഇതുവരെ ബോധം വീണിട്ടില്ലെന്നാണ് വിവരം.
22 വയസുകാരിയാണ് ഇന്നലെ രാത്രി തൂക്കുപാലം ബീവറേജസ് ഔട്ട് ലെറ്റിനു മുമ്പിൽ സിനിമാ സ്റ്റൈൽ പ്രകടനം നടത്തിയത്. മദ്യം വാങ്ങിയാൽ രണ്ട് നിപ്പൻ അവിടുന്നു തന്നെ അടിക്കുന്നതാണ് തൂക്കുപാലം ബീവറേജിലെത്തുന്ന ഉപഭോക്താക്കളുടെ രീതി. പൊലീസും ജനപ്രതിനിധികളുമൊക്കെ സമീപത്തു തന്നെ ഉണ്ടെങ്കിലും സർക്കാരിന്‍റെ വരുമാനം ഉണ്ടാക്കുന്ന കുടിയൻമാരെ നിയന്ത്രിക്കാൻ ഇവരാരും ശ്രമിക്കാറില്ല.
ഇത്തരത്തിൽ നിപ്പൻ അടിക്കാൻ വന്നതായിരുന്നു 22 കാരി. ഇന്നലെ രാത്രിയിലാണ് യുവതി ബീവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങിയത്. ഉടൻ തന്നെ അൽപം വെള്ളവും കൂട്ടി സംഭവം അകത്താക്കി. കുപ്പികാലിയായിട്ടും കിക്ക് പോരെന്നായിരുന്നു യുവതിയുടെ നിലപാട്. അപ്പോഴാണ് വല്ല വിധേനയും ഒരു കുപ്പി സംഘടിപ്പിച്ച് നിപ്പനടിക്കുന്ന യുവാക്കളെ യുവതി കണ്ടത്.
മദ്യപിക്കാൻ പഠിപ്പിച്ച ഗുരുവിനെ മനസിൽ ധ്യാനിച്ച് യുവതി യുവാക്കളോട് രണ്ട് പെഗ് ചോദിച്ചു. സുന്ദരിയായ യുവതി അതും അടിച്ചു ലക്കുകെട്ട യുവതി ചോദിച്ചാൽ എങ്ങനെ മദ്യം കൊടുക്കാതിരിക്കും. യുവാക്കൾ ഉണ്ടായിരുന്ന മദ്യം യുവതിക്ക് കൊടുത്തു. ഇതോടെ യുവതിയുടെ കൺട്രോളും പോയി. പിന്നെ യുവാക്കളുമായി കശപിശയും അടിയും. അടി തുടങ്ങിയപ്പോഴാണ് യുവതി മിന്നൽ മുരളിയാണെന്ന് യുവാക്കൾക്കും മനസിലായത്.
കണ്ടു നിന്നവരും ഓടിയെത്തിയ ജനപ്രതിനിധികളും എന്തിനേറെ പൊലീസും ശ്രമിച്ചിട്ടും യുവതി അടങ്ങിയില്ല. ഒടുക്കം സംഭവം അറിഞ്ഞെത്തിയ വീട്ടുകാർ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. യുവതിയുടെ അടി കിട്ടിയ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവർ തമ്മിൽ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. യുവതിയെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അഛനെയും 17കാരിയായ മകളെയും നാലംഗ ഗുണ്ടാ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 8.30ഓടെ പോത്തൻകോട് വച്ചായിരുന്നു ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്‍റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്.
പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post A Comment: