ചെന്നൈ: മദ്യലഹരിയിൽ പ്ലസ് ടു കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം പോസ്റ്റ് ചെയ്‌ത അധ്യാപകൻ അറസ്റ്റിൽ. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപിലാണ് അശ്ലീല ചിത്രം പങ്കുവക്കപ്പെട്ടത്.
വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്‌കൂൾ അധികൃതർ തന്നെ അധ്യാപകനെതിരെ പരാതി നൽകി. ഇതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. സ്‌കൂളിലെ ഗണിത അധ്യാപകനായി 10 വര്‍ഷം ജോലി ചെയ്‌ത ആര്‍. മതിവാണന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ പൊതുപരീക്ഷക്ക് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകനും കൂടെയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ച് ബോധമില്ലാതെ, അശ്ലീല ചിത്രമാണെന്ന് അറിയാതെയാണ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തതെന്ന് ഇയാള്‍ സ്‌കൂള്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ മറുപടി നല്‍കി. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോക്‌സോ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയിട്ടുള്ളത്.
27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്.
എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Post A Comment: