www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരേ സമയം അമ്മയോടും മകളോടും പ്രണയം; മകളെ സ്വന്തമാക്കാൻ അമ്മയെ കൊന്ന ജിം ട്രെയിനർ പിടിയിൽ

Share it:



ബംഗളൂരു: അമ്മയും മകളുമായി ഒരേ സമയം പ്രണയം തുടർന്ന യുവാവ് മകളെ സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി. കർണാടകത്തിലെ ഹൊസൂരിലാണ് സംഭവം നടന്നത്. അർച്ചന റെഡ്ഡി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകൻ നവീൻ, കൂട്ടാളി അനൂപ് എന്നിവർ ഇലക്‌ട്രോണിക് സിറ്റി പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; 

രണ്ട് തവണ വിവാഹം കഴിച്ച അർച്ചന ഈ ബന്ധങ്ങൾ വേർപിരിഞ്ഞിരുന്നു. അരവിന്ദ് എന്നയാളെയാണ് അർച്ചന ആദ്യം വിവാഹം കഴിച്ചത്. പത്ത് വർഷം നീണ്ട ഈ ബന്ധത്തിൽ അർച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മകളുണ്ട്. പിന്നീട് ഈ ബന്ധം പിരിഞ്ഞു. സിദ്ധിഖ് എന്നയാളെ വിവാഹം കഴിച്ചു. രണ്ട് വർഷം മുമ്പ് ഈ ബന്ധവും പിരിഞ്ഞു.


ഇതിനിടെയാണ് ജിം പരിശീലകനായ നവീനുമായി അർച്ചന അടുപ്പത്തിലായത്. ഇതോടെ ഇരുവരും ഒന്നിച്ച് ലിവിങ് ടുഗദറും തുടങ്ങി. മകൾ യുവികയ്ക്ക് ജിം പരിശീലനം നൽകാനെന്ന പേരിലാണ് കാമുകൻ നവീനെ അർച്ചന വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ വീട്ടിൽ താമസം തുടങ്ങിയ നവീൻ യുവികയുമായി അടുപ്പത്തിലായി. 

പകൽ യുവികയുമായി പ്രണയവും രാത്രിയിൽ അർച്ചനയുമായി ലിവിങ് റിലേഷനും നടത്തി വരികയായിരുന്നു നവീൻ. ഇതിനിടെ ഇവരുടെ സ്വത്തിൽ നോട്ടമിട്ട നവീൻ അർച്ചനയോട് അകലം കാണിച്ച് യുവികയുമായി അടുപ്പം കൂട്ടി. യുവികയെ സ്വന്തമാക്കിയാൽ അർച്ചനയുടെയും യുവികയുടെയും സ്വത്ത് കൈക്കലാക്കാമെന്നതായിരുന്നു ലക്ഷ്യം. എന്നാൽ മകളുമായി നവീൻ അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ അർച്ചന നവീനെ വിളിച്ചുവരുത്തി താക്കീത് ചെയ്‌തു. 

ഇത് വകവെക്കാതെ നവീൻ യുവികയുമായുള്ള അടുപ്പം തുടർന്നു. ഇതോടെ നവീനെതിരെ കഴിഞ്ഞ മാസം 11ന് ജിഗനി പൊലീസ് സ്‌റ്റേഷനിൽ അർച്ചന പരാതി നൽകി. ജിഗനി പൊലീസ് പ്രതിയായ നവീനെ വിളിച്ചുവരുത്തി അർച്ചന റെഡ്ഡിയുടെ വീട്ടിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയും സെക്ഷൻ 324 പ്രകാരം കേസെടുക്കുകയും ചെയ്‌തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം യുവികയെ വിളിച്ചിറക്കി നവീൻ നാട് വിട്ടു. 

ഇതോടെ യുവികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങൾ അമ്മ അർച്ചന റെഡ്ഡി പൊലീസിന്‍റെ സഹായത്തോടെ ബ്ലോക്ക് ചെയ്തു. ഇത് കൂടാതെ സ്ഥലത്തെ ഒരു പ്രധാന ഗുണ്ടാനേതാവുമായി അടുപ്പമുണ്ടായിരുന്ന അർച്ചന, അയാളെ ഉപയോഗിച്ച് നവീനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മകളുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. 

ഇതോടെ ഏതു വിധേനയും അർച്ചന റെഡ്ഡിയെ കൊലപ്പെടുത്തുക എന്നതായി നവീന്‍റെ ലക്ഷ്യം. ഇതിനായി കൂട്ടാളി അനൂപുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി അനുസരിച്ച് നവീനും അനൂപും ചേർന്ന് അർച്ചനയെ കൊലപ്പെടുത്തി. കൊലപാതകത്തെ കുറിച്ച് യുവികയ്ക്കും അറിയാമായിരുന്നു. കൊലപാതകത്തിനു പിന്നാലെ അർച്ചനയുടെ മകൻ, ഇലക്ട്രോണിക് സിറ്റി പൊലീസിൽ നവീനെതിരെ പരാതി നൽകി. കൊലപാതകത്തിൽ നവീന് പങ്കുണ്ടെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയത്. 


ഇതോടെ നവീനൊപ്പമുണ്ടായിരുന്ന അർച്ചനയുടെ മകളെ ഇലക്ട്രോണിക് സിറ്റി പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൊല നടത്തിയത് നവീൻ ആണെന്ന് യുവിക പൊലീസിനോട് പറഞ്ഞു. സ്വത്തിനു വേണ്ടി അർച്ചനയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

മകളെ കാണാൻ വീട്ടിൽ കയറിയ 19 കാരനെ പിതാവ് കുത്തിക്കൊന്നു 

തിരുവനന്തപുരം: പുലർച്ചെ മകളെ കാണാൻ വീട്ടിനുള്ളിൽ കയറിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം നടന്നത്. പേട്ട സ്വദേശി അനിഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അഛൻ ലാലു പൊലീസിൽ കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് ലാലു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. 

പുലർച്ചെ മൂന്നിന് വീടിനുള്ളിൽ ശബ്‌ദം കേട്ടാണ് ലാലു ഉണർന്നത്. ആരാണെന്ന് തിരഞ്ഞപ്പോൾ മകളുടെ മുറിയിൽ അനീഷിനെ കണ്ടു. കള്ളൻ കയറിയതാണെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ലാലു വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അനീഷിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിലാണ് ലാലുവും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അനിഷ് ബഥനി കോളെജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിയാണ്. 

അതേസമയം കള്ളനാണെന്ന് കരുതിയല്ല ലാലു അനീഷിനെ കുത്തിയതെന്ന ആക്ഷേവുമായി ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന ലാലു അടുത്തിടെയാണ് മടങ്ങിയെത്തിയത്. ലാലുവിന്‍റെ മകളും അനീഷും പരിചയക്കാരായിരുന്നു. രണ്ടു കുടുംബവും ഒരേ പള്ളിയിലാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


Share it:

Crime

Mostreaded

Post A Comment: