തിരുവനന്തപുരം: കൗമാരക്കാരായ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് പുല്ലംപാറയിലാണ് 11, 13, 14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും ബന്ധുക്കളും അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരുമാണ്. തിങ്കളാഴ്ച്ച രാവിലെ ഒൻപത് മുതലാണ് ഇവരെ കാണാതായത്. മൂവരും ആൺകുട്ടികളാണ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടികൾ നാടു വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടി വീട്ടിലെ കുടുക്ക പൊട്ടിച്ച് 4000 രൂപയോളം എടുത്തിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് ഇവർ സ്ഥലം വിട്ടതെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസിനു പരാതി ലഭിക്കുന്നത്.
ഇതിനിടെ കുട്ടികളെ കണ്ടതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാണാതായ കുട്ടികളിൽ ഒരാളഅ് മുമ്പും വീടുവിട്ടു പോയതായി പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് വീട്ടുകാരുടെ അടക്കം മൊഴിയെടുത്തു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു
ന്യൂഡെൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന. 21 സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ന്യൂഡെൽഹിയാണ് തൊട്ടു പിന്നിൽ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ബംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നടപടി. അടിയന്തര സർവ്വീസുകൾ അനുവദിക്കും.
പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. കേരളത്തിലും 30-ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്.
Post A Comment: