കൊച്ചി: നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ കേശു ഈ വീടിന്‍റെ നാഥൻ എന്ന സിനിമ തിയ്യേറ്ററിൽ എത്താനിരിക്കെ നടൻ ദിലീപിനെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നടിയെ ആക്രമിച്ച കേസിൽ നടനെതിരെ തുടർ അന്വേഷണത്തിനുള്ള അനുവാദം തേടി പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചു എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശം കിട്ടി എന്നും, ആ ദൃശ്യങ്ങൾ വേറെ ചിലർക്കൊപ്പം ദിലീപ് കണ്ടു എന്നുമാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയത്. താനും അതിന് സാക്ഷിയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നും ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ അവസാന ഘട്ടത്തിൽ എത്തി നിൽക്കെയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഏതെങ്കിലും തരത്തിൽ കേസിനു ആസ്‌പദമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ തുടർ അന്വേഷണം നടത്താൻ സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അത്തരത്തിൽ തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തി പുതിയ കുറ്റപത്രം സമർപ്പിക്കാമെന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
ഇക്കാര്യം കോടതിയെ ധരിപ്പിക്കുക എന്നത് പ്രധാനമാണ്. ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തൽ കേസിനെ സംബന്ധിച്ച് വളരെ സുപ്രധാനമാണെന്നാണ് പൊലീസ് പറയുന്നത്. സംവിധായകന്‍റെ വെളിപ്പെടുത്തലും പൊലീസിന്‍റെ അന്വേഷണങ്ങളും സംശയങ്ങളും ഒത്തുപോകുന്നുണ്ട് എന്നാണ് അന്വേഷണ സംഘം കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ ധരിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എന്ന് പറഞ്ഞാൽ പൊലീസിന് വളരെ പ്രധാനപ്പെട്ട തെളിവുമാണ്.
ജയിലിൽ കിടക്കുന്നത് കൊണ്ടാണ് ഇന്ന് പൾസർ സുനിയുടെ ജീവന് ആപത്തില്ലാതെ ഇരിക്കുന്നതെന്നും അവൻ ഒന്ന് ഇറങ്ങട്ടെ... എന്ന തരത്തിലുള്ള ദിലീപിറ്റിനെ സംസാരം താൻ കേട്ടതാണ്. പുറത്തിറങ്ങിയാൽ സുനിയുടെ ജീവന് ആപത്താണെന്നും അദ്ദേഹം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്നെയും കൊല്ലുമെന്ന ഭയത്താൽ തന്നെയാണ് ഇക്കാര്യത്തിൽ എല്ലാം തുറന്ന് പറയുന്നത്. ഇപ്പോൾ നൽകിയ ഹർജി തല്ലിയാൽ താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിലീപും പൾസർ സുനിയുമായുള്ള ബന്ധത്തെ കുറിച്ചും ബാലചന്ദ്ര കുമാർ വ്യക്തമായി വെളിപ്പെടുത്തിയിരുന്നു. ദിലീപിന്‍റെ കുടുംബവുമായി തനിക്ക് നല്ല സൗഹൃദമായിരുന്നു. പൾസർ സുനിക്ക് ദിലീപുമായും ദിലീപിന്‍റെ അനിയനുമായും നല്ല സൗഹൃദമുണ്ടായിരുന്നതായി താൻ മനസിലാക്കിയിട്ടുണ്ട്.
ദിലീപിന്‍റെ പല കാര്യങ്ങളും ചെയ്‌തു കൊടുക്കുന്നത് സുനിയാണ്. ദിലീപ് തോളിൽ കൈയ്യിട്ട് നടക്കുന്ന വിധം അടുപ്പമായിരുന്നു സുനിയുമായി. സുനിയുമായി ദിലീപിന് അടുപ്പമുള്ള കാര്യം പുറത്ത് പറയരുത് എന്ന് ഈ കേസ് കത്തി നിൽക്കുന്ന സമയത്ത് ദിലീപ് തന്നോട് പറഞ്ഞിരുന്നു.
ജാമ്യം കിട്ടുന്നതു വരെ ദിലീപിന്‍റെ അനിയനും അളിയനും ഭാര്യ കാവ്യയും നിരന്തരം എന്ന വിളിച്ചു കൊണ്ടിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷമാണു ദിലീപിന്‍റെ കൈയ്യിൽ ആ ദൃശ്യങ്ങൾ വന്നത്. അത് ദിലീപ് കാണുന്ന ദിവസം ആ വീട്ടിൽ താനും ഉണ്ടായിരുന്നു. ആ വീഡിയോയിലെ വാക്കുകൾ ഇപ്പോഴും എനിക്ക് കേൾക്കാമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: