തൃശൂർ: നവജാത ശിശുവിന്‍റെ മൃതദേഹം കനാലിലൂടെ ഒഴുക്കിയ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. അവിവാഹിതയായ യുവതി കാമുകനിൽ നിന്നും ഗർഭം ധരിച്ച കുട്ടിയെ വീട്ടിനുള്ളിൽ പ്രസവിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പുഴക്കലിൽ എം.എൽ.എ റോഡിലുള്ള കനാലിലൂടെയാണ് കഴിഞ്ഞ ദിവസം നവജാത ശിശുവിന്‍റെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയും കാമുകനും പിടിയിലാകുന്നത്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
നാട്ടുകാരാണ് കനാലിലൂടെ മൃതദേഹം ഒഴുകി വരുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയ രണ്ട് പേർ മൃതദേഹം കനാലിലേക്ക് വലിച്ചെറിയുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയത് തൃശൂർ സ്വദേശി ഇമ്മാനുവൽ ആണെന്നും പൊലീസ് കണ്ടെത്തി.
ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ഇമ്മാനുവലിനെയും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കണ്ടെത്തി ചോദ്യം ചെയ്‌തതോടെയാണ് വിവരങ്ങൾ പുറത്തു വന്നത്. ഇമ്മാനുവലിന്‍റെ അയൽവാസിയായ യുവതിയാണ് കുട്ടിയുടെ അമ്മ. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഒരു മുറിയിലാണ് യുവതി കിടന്നിരുന്നത്. പുറത്തു വരുമ്പോൾ വയറിന്‍റെ ഭാഗം തുണി കൊണ്ട് മറച്ചാണ് വന്നിരുന്നത്.
തുടർന്ന് വീട്ടിലെ മുറിക്കുള്ളിൽ പ്രസവിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. പ്രസവ ശേഷം കുഞ്ഞിന്‍റെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ബക്കറ്റിൽ വെള്ളം നിറച്ച് കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. കൊലപാതകത്തിനു ശേഷം മൃതദേഹം ഉപേക്ഷിക്കാൻ കാമുകന്‍റെ സഹായം തേടി. ഇമ്മാനുവലും സുഹൃത്തും എത്തി മൃതദേഹം നീക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുമ്പോഴാണ് യുവതിയുടെ വീട്ടുകാർ മകൾ പ്രസവിച്ച വിവരം പോലും അറിയുന്നത്. യുവതിയുടെ കട്ടിലിനടിയിൽ നിന്നും കൊലപെടുത്താൻ ഉപയോഗിച്ച ബക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച്ചയാണ് കുട്ടിയെ കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ചത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു
കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു.
എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല.
ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ സജീവമായി.
തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്.
Post A Comment: