കോയമ്പത്തൂർ: അശ്രദ്ധമായി പ്രധാന റോഡിലേക്കിറങ്ങിയ ലോറി ഇടിച്ച് ബസ് മറിഞ്ഞു. ഏഴ് പേർക്കാണ് പരുക്കേറ്റത്. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് അപകടമുണ്ടായത്. റോഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ലോറിയാണ് ബസിനെ ഇടിച്ചു മറിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. രാവിലെ ആയതിനാൽ ബസിൽ 20 പേർമാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് അപകടത്തിൽ വ്യാപ്‌തി കുറച്ചു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
ഒരു ലോറി വളഞ്ഞു വരുന്നത് കണ്ട് ബസ് നിർത്തി കൊടുക്കുന്നത് വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ എത്തിയ രണ്ടാമത്തെ ലോറിയാണ് ബസിനെ ഇടിച്ചു മറിച്ചത്. പരുക്കേറ്റ ഏഴ് പേരും ബസിലെ യാത്രികരായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം
തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയങ്ങളിലടക്കം രാത്രി 10നു ശേഷം ഒരു കൂടിച്ചേരലും അനുവദിക്കില്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ, ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്‍റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
ഡിസംബർ 31ന് രാത്രി 10ന് ശേഷം യാതൊര ആഘോഷവും അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.
Post A Comment: