www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓൺ ലൈൻ വിചാരണക്കിടെ യുവതിയെ കെട്ടിപ്പിടിച്ച് വക്കീൽ; നടപടിയുമായി ഹൈക്കോടതി

Share it:



ചെന്നൈ: വെർച്വൽ ഹിയറിങ്ങ് നടക്കവെ യുവതിയെ കെട്ടിപ്പിടിച്ച് എത്തിയ അഭിഭാഷകനെതിരെ കടുത്ത നടപടി. ആർ.ഡി. സന്താന കൃഷ്‌ണൻ എന്ന അഭിഭാഷകനെയാണ് മദ്രാസ് ഹൈക്കോടതി സസ്പെൻഡ് ചെയ്‌തത്. രാജ്യത്തെ ഒരു കോടതിയിലും ട്രൈബ്യൂണലുകളിലും മറ്റ് ഇടങ്ങളിലും അഭിഭാഷകനെന്ന നിലയില്‍ സന്താന കൃഷ്ണന്‍ ഹാജരാവുന്നതിന് വിലക്കും കോടതി പ്രഖ്യാപിച്ചു.  

അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ ഈ വിലക്ക് ബാധകമായിരിക്കും. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് തമിഴ്നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ പുറത്തുവിട്ടു. സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഒരു കേസിന്‍റെ വെര്‍ച്വല്‍ ഹിയറിങ് നടക്കുന്നതിനിടയായിരുന്നു സന്താന കൃഷ്ണന്‍റെ നടപടി.

ജഡ്ജുമാരായ പി.എന്‍. പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അഭിഭാഷകനെതിരെ സ്വയം അച്ചടക്ക നടപടികളുമായി മുന്നോട്ട് വരികയായിരുന്നു. അഭിഭാഷകനെതിരെ സിബിസിഐഡി തലത്തില്‍ അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

കോടതി അലക്ഷ്യമടക്കമുള്ള കുറ്റങ്ങളാണ് അഭിഭാഷകനെതിരെ ചുമത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അഭിഭാഷകനെതിരെ ബാര്‍ കൌണ്‍സിലിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസിലെ വാദം ജഡ്‌ജി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കുന്ന സമയത്തായിരുന്നു യുവതിയെ വാരിപ്പുണരുന്ന നിലയില്‍ അഭിഭാഷകനെത്തിയത്. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഹൈക്കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം 

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അഛനെയും 17കാരിയായ മകളെയും നാലംഗ ഗുണ്ടാ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 8.30ഓടെ പോത്തൻകോട് വച്ചായിരുന്നു ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്‍റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയിൽ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. 

പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരൻ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


Share it:

National

Post A Comment: