www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ച് വർഷത്തിനിടെ കേരളത്തിൽ മദ്യത്തിനു ലഭിച്ച നികുതി മാത്രം 46,546.13 കോടി രൂപ

Share it:



കൊച്ചി: മദ്യവിൽപനയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിനു നികുതിയായി ലഭിച്ചത് 46,546.13 കോടി രൂപ. 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലത്തെ കണക്കുകളാണിത്. വിവരാവകാശ പ്രവര്‍ത്തകനും, എറണാകുളം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റുമായ എംകെ ഹരിദാസ് നല്‍കിയ അപേക്ഷയിൽ ടാക്‌സ് കമ്മിഷണറേറ്റ്  നല്‍കിയ മറുപടിയാണ് കണക്കുകളിൽ ഉള്ളത്. 

അ‍ഞ്ച് വര്‍ഷത്തെ കണക്ക് പ്രകാരം മദ്യപാനികൾ സർക്കാരിന് പ്രതിമാസം 766 കോടി രൂപയാണ് നൽകുന്നത്. അതായത് ഒരു ദിവസം ഏകദേശം 25.53 കോടി രൂപ മദ്യത്തിൽ നിന്നും മാത്രമായി സർക്കാരിന് ലഭിക്കുന്നു.

2018-19, 2019-20 കാലത്താണ് മദ്യവിൽപ്പനയിലൂടെ സർക്കാരിന് കൂടുതൽ നികുതി ലഭിച്ചത്. 2018-19ല്‍ 9,915.54 കോടിയും 2019-20ൽ 10,332.39 കോടിയുമാണ് സർക്കാരിന് ലഭിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന 2011-12 മുതല്‍ 2015-16 വരെയുളള അഞ്ച് വർഷക്കാലത്ത് മദ്യനികുതിയിനത്തില്‍ ലഭിച്ചത് 30,770.58 കോടിയായിരുന്നു. മദ്യവിൽപ്പനയിൽ നിന്നും ബെവ്‌കോ ഉണ്ടാക്കുന്ന ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 

2016-17ൽ 85.93 കോടി രൂപയും 2017-18ൽ 100.54 കോടി രൂപയും ബെവ്‌കോ ലാഭമുണ്ടാക്കിയെന്നാണ് രേഖയിൽ പറയുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ല എന്നാണ് ടാക്സ് കമ്മീഷണറേറ്റ് നൽകിയ വിശദീകരണം. 

മദ്യവിൽപ്പനയിലൂടെ സർക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വർഷം തിരിച്ചുള്ള കണക്ക് (തുക കോടിയിൽ)

2011-12 - 4740.73

2012-13 - 5391.48

2013-14 - 5830.12

2014-15 - 6685.84

2015-16 - 8122.41

2016-17 - 8571.49

2017-18 - 8869.96

2018-19 - 9615.54

2019-20 - 10332.39

2020-21 - 9156.75

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

നടൻ ജി.കെ. പിള്ള അന്തരിച്ചു 

കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. 325- ഓളം സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു. 1954ൽ ഇറങ്ങിയ സ്നേഹ സീമയായിരുന്നു ആദ്യ സിനിമ. 

തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായിട്ടായിരുന്നു ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. 

ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്‍റ് ക്യാമ്പിൽ പങ്കെടുത്ത പിള്ള മദ്രാസ് റെജിമെന്‍റിലെ പാളയംകോട്ടയിൽ നിയമിതനായി. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, സുമാത്ര എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്നു. 

ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്‍റെ സൈനികജീവിതത്തിന്റെ 13-ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി.

നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സ്‌നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. ഭാര്യ ഉൽപലാക്ഷിയമ്മ ഒരുവർഷം മുമ്പ് മരിച്ചു. കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ. 


Share it:

Kerala

Post A Comment: