www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മദ്യപിച്ച് ഓടിച്ച കാർ ഇടിച്ചു; പൊലീസ് എത്തിയപ്പോൾ രക്ഷപെടാൻ സാനിറ്റൈസർ കുടിച്ച യുവതി പിടിയിൽ

Share it:



ലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച യുവതി പൊലീസിനെ കബളിപ്പിക്കാൻ ഹാൻഡ് സാനിറ്റൈസർ കുടിച്ചു. യുകെയിലാണ് സംഭവം ഉണ്ടായത്. 29 കാരിയായ യുവതിയാണ് സാനിറ്റൈസർ കുടിച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചിട്ടും പിടിയിലായത്. സുസുക്കി സ്വിഫ്റ്റ് കാറാണ് യുവതി ഓടിച്ചിരുന്നത്. യോർക്ക്ഷെയറിൽ നിന്നുള്ള ഷോപ്പ് അസിസ്റ്റന്‍റ് സോഫി നട്ടറാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്.

ലഹരിയിൽ റോഡിനു കുറുകെ ഓടിച്ച വാഹനം അപകടത്തിൽപെട്ടു. വിൻഡ്‌സ്‌ക്രീനും നാല് ടയറുകളും തകർന്നു. പൊലീസ് അടുത്തേക്ക് വരുമ്പോൾ ഒരു കുപ്പി ഹാൻഡ് സാനിറ്റൈസറിൽ നിന്ന് അവർ എന്തോ കുടിക്കുന്നത് പൊലീസ് ശ്രദ്ധിച്ചിരുന്നു. രണ്ട് തവണ ബ്രീത്ത് അനലൈസർ ടെസ്റ്റിന് ഹാജരാകാൻ വിസമ്മതിച്ച ശേഷം അവർ ഒടുവിൽ ഒരു സാമ്പിൾ നൽകി. യുവതിയിൽ 100 മില്ലി ശ്വാസത്തിൽ 52 എംസിജി ആൽക്കഹോൾ എന്ന കണക്ക് രജിസ്റ്റർ ചെയ്തു. 

ഇത് യുകെ പരിധിയായ 35 എംസിജിക്ക് മുകളിലാണ്.ഹൾ ക്രൗൺ കോർട്ടിൽ മദ്യപിച്ച് വാഹനമോടിച്ചതായും പരുക്കേൽക്കാൻ സാധ്യതയുള്ള വാഹനം ഉപയോഗിച്ചതായും സോഫി പിന്നീട് സമ്മതിച്ചു. 

തന്‍റെ ശ്വാസ പരിശോധനാ റീഡിങ് കുറയ്ക്കുന്നതിനായി, 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കുടിച്ചെന്നും, ഇത് അസാധാരണമാംവിധം ഉയർന്ന റീഡിങ്ങിലേക്ക് നയിച്ചതായും റെക്കോർഡർ അലക്സ് മെനറി കോടതിയെ അറിയിച്ചു. യുവതിക്ക് 23 മാസത്തെ ഡ്രൈവിംഗ് നിരോധനവും ഒരു വർഷത്തെ കമ്മ്യൂണിറ്റി ഓർഡറും നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

പി.ടി. തോമസ് എം.എൽ.എ അന്തരിച്ചു 

കൊച്ചി: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റുമായ പി.ടി. തോമസ് (71) വിടവാങ്ങി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു മരണം. പി.ടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. 

എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. 

ഇടുക്കി ജില്ലയിലെ രാജമുടി ഉപ്പുതോട് പുതിയ പറമ്പിൽ തോമസിന്‍റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നു ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കെ.എസ്.യു‌വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. 

തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിൽ അദ്ദേഹത്തെ വർക്കിങ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസിന്‍റെയും കെഎസ്‌യുവിന്‍റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 


Share it:

world

Post A Comment: