കട്ടപ്പന: ഇന്നലെ കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്ത അഞ്ചൽ സ്വദേശി ചന്ദ്രന്‍റെ (60) ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്‍റെ മരണത്തിനു പിന്നിൽ കട്ടപ്പനയിലെ വ്യാാപാരിയാണെന്നു സൂചിപ്പിക്കുന്ന കുറിപ്പാണ് മുറിയിൽ നിന്നും കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിരവധി പേരുടെ പേരുകൾ എഴുതി വച്ചിട്ടുണ്ടായിരുന്നു. ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാക്കളുടെ ഇടപെടലും ഉണ്ടെന്നാണ് ആരോപണം. വര്‍ഷങ്ങളായി ഇദേഹം ഈ ലോഡ്ജ് മുറിയിലായിരുന്നു താമസം. കട്ടപ്പനയിലെ വ്യാപാരിക്കെതിരെയാണ് കുറിപ്പ്. എല്ലാ പത്രങ്ങള്‍ക്കും കത്തെഴുതിയതായും കുറിപ്പിലുണ്ട്.
കത്തുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന ചന്ദ്രന്‍ നാല്‍പത് വര്‍ഷമായി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിലായിരുന്നു താമസം. രണ്ടു ദിവസമായി മുറിയില്‍ നിന്നും പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ ബുധനാഴ്ച 7.30ഓടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പരിശോധിച്ചപ്പോഴാണ് വ്യാപാരിയുടെ പേരുവിവരം ഭിത്തിയില്‍ കുറിച്ചത് കണ്ടത്. എല്ലാ പത്രക്കാര്‍ക്കും പൊലീസിനും പ്രത്യേകം കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
''ഇവനെ വെറുതെ വിടരുത് ഇവന്‍ വെറും....മോനാണ് എന്നിങ്ങനെ ഭിത്തിയിൽ എഴുതിവച്ചിട്ടുണ്ട്. കാശു വാങ്ങിച്ചിട്ട് മുക്കുന്നത് അവന്‍ അത്ര നാറിയാ.. എന്നും എഴുതിയിട്ടുണ്ട്. കച്ചവടത്തില്‍ പങ്കാളിയാണെന്ന് പറഞ്ഞ് ചന്ദ്രനില്‍ നിന്ന് ലക്ഷങ്ങള്‍ ഇയാളും ബന്ധുക്കളും വാങ്ങിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം ചന്ദ്രന്‍ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ബിജെപി നേതാവായ വ്യാപാരിയും ഇയാളില്‍ നിന്നും പണം തട്ടിയതായി സൂചനയുണ്ട്. ചന്ദ്രന്‍ കഴിഞ്ഞ ദിവസം പണ സംബന്ധമായി ഇവരുടെ അയല്‍ക്കുട്ടത്തില്‍ ബഹളമുണ്ടാക്കിയതായി സുഹൃത്തുക്കള്‍ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: