ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിഗോ മറഡോണയ്ക്ക് വിവാദങ്ങൾ എന്നും കൂടപ്പിറപ്പാണ്. കളിക്കളത്തിൽ നിന്നും പിന്നാമ്പുറത്തേക്ക് മാറിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും മറഡോണ എന്നും വാർത്തകളിലെ താരമാണ്. ഇപ്പോൾ അർജന്‍റീനയിലെ സ്പോർട്സ് ചാനലായ ടൈക്കിന് നൽകിയ പുതിയ അഭിമുഖമാണ് മറഡോണയെ വീണ്ടും വിവാദത്തിലാക്കിയിരിക്കുന്നത്. ആദ്യമായി വിർജിനിറ്റി നഷ്ടമായത് എപ്പോഴാണ് എന്ന അവതാരകന്‍റെ ചോദ്യത്തിനാണ് മറഡോണ ഉത്തരം നൽകിയത്.
തനിക്ക് 13 വയസുള്ളപ്പോഴാണ് വിർജിനിറ്റി നഷ്ടമായതെന്ന് താരം പറയുന്നു. വയസായ ഒരു സ്ത്രീയുമായിട്ടായിരുന്നു ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. അവർ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അഭിമുഖത്തിൽ മറഡോണ പറഞ്ഞതായി സണ്‍ റിപ്പോർട്ട് ചെയ്യുന്നു. മദ്യപിച്ചുകൊണ്ടിരുന്ന തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നും മറഡോണ പറയുന്നുണ്ട്. പിന്നീട് മൂന്ന് ദിവസം തന്നെ കാണാനില്ലായിരുന്നു.
അത്രയും ദിവസങ്ങളിൽ ഞാൻ അവരുടെ പേടകത്തിലായിരുന്നുവെന്ന് വീട്ടുകാരോടും പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ ഒന്നും പറയാനാകില്ലെന്നായിരുന്നു ചോദ്യങ്ങളോടുള്ള പ്രതികരണം. 1997–ലാണ് ഫുട്ബോളിൽ ഇതിഹാസം തീർത്ത മറഡോണ കളി അവസാനിപ്പിക്കുന്നത്. ഇപ്പോൾ 59–കാരനായ താരം അർജന്‍റീനയിലെ ഗിമ്നാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്. കരിയറിന്‍റെ സമയത്ത് രാത്രി ഉറങ്ങാതെ പിറ്റേ ദിവസം വീണ്ടും കളത്തിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: