ന്യൂഡല്‍ഹി: ജനുവരി പകുതിയോടെ രാജ്യത്ത് ഉള്ളിവില 20 രൂപയിലേക്ക് താഴുമെന്ന് റിപ്പോർട്ട്. നിലവിലെ വിലയേക്കാള്‍ 80 ശതമാനം കുറവാണ് ഈ തൂക. ഉള്ളി വിളവെടുപ്പ് ആരംഭിക്കുന്നതോടെയാണ് വില കുറയുന്നതെന്നാണ് കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കര്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസര്‍ഗാവില്‍ ഗുണനിലവാരമുള്ള ഉള്ളി ജനുവരിയോടെ ധാരാളമായി എത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
നിലവില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉള്ളി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങള്‍ നശിച്ചതിനെത്തുടര്‍ന്നാണ് ഉള്ളിക്ഷാമം രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് ഉള്ളിയുടെ വില 200ന് മുകളില്‍ എത്തുകയും ചെയ്തിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പല പദ്ധതികള്‍ ഇട്ടിരുന്നെങ്കിലും വിജയിക്കാതെ വരികയായിരുന്നു. പിന്നീട് 120-140 രൂപ വരെ നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ശരാശരി 80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ മൊത്തവില്‍പന നടത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: