ന്യൂഡല്‍ഹി: തനിക്കെതിരെയുണ്ടായ പ്രതിഷേധം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും രാഹുൽ വ്യക്തമാക്കി.
വിഷയത്തില്‍ രാഹുലിനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി അംഗങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ "മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി ചേര്‍ത്തായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. രാജ്യത്ത് "മേക്ക് ഇന്‍ ഇന്ത്യ അല്ല, റേപ്പ് ഇന്‍ ഇന്ത്യ'യാണ് നടക്കുന്നതെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ വിമര്‍ശിച്ചായിരുന്നു രാഹുലിന്‍റെ നിരീക്ഷണം. ഇതിനെതിരേയാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയത്. രാഹുലിന്‍റെ പരാമര്‍ശം രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: