റായ്പൂര്‍: ഇന്തോ- ടിബറ്റൻ ബോർഡറിലുണ്ടായ വെടിവെയ്പ്പിൽ മലയാളിയും മരിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സഹപ്രവർത്തകന്‍റെ വെടിയേറ്റ് പൊലീസുകാർ മരിച്ചത്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ച മലയാളി. സംഭവത്തില്‍ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി എസ്.ബി. ഉല്ലാസിനാണ് പരുക്കേറ്റത്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പൊലീസുകാരനാണ് വെടിയുതിര്‍ത്തത്.
ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: