ന്യൂഡല്‍ഹി: അർധ രാത്രിയിൽ ഹോട്ടൽ ജീവനക്കാരിയുടെ മുറിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ചു. ഡെൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലാണ് (ഡിസിസിഎ) സംഭവങ്ങൾ. ഡല്‍ഹി അണ്ടര്‍-23 താരങ്ങളായ കുല്‍ദീപ് യാദവും ലക്ഷയ് തരേജയുമാണ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്.
സി.കെ നായുഡു ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തിനായി കൊല്‍ക്കത്തയില്‍ ടീമിനൊപ്പം എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തില്‍ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡല്‍ഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്.
വലിയ തെറ്റാണ് ഇരുവരും ചെയ്തതെന്ന് ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാരി താമസിക്കുന്ന മുറിയുടെ അടുത്തെത്തി വാതിലില്‍ മുട്ടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പേസ് ബൗളറായ കുല്‍ദീപ് ഡല്‍ഹിയുടെ അടുത്ത രഞ്ജി മത്സരത്തില്‍ കളിക്കാനായി കാത്തിരിക്കുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: